tag:blogger.com,1999:blog-34980611901137043992024-03-05T04:42:37.353-08:00 ചിരാത് ഇന്ദിരാബാലന്ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.comBlogger249125tag:blogger.com,1999:blog-3498061190113704399.post-56461923798458085052022-03-03T17:38:00.001-08:002022-03-03T17:38:05.261-08:00യുദ്ധം<p><span style="font-size: 12.8px;">-യുദ്ധം.....</span></p><div dir="auto"><div dir="auto"><div dir="auto"><span style="font-size: 12.8px;"><br /></span></div><div dir="auto"><span style="font-size: 12.8px;">ജീവിതത്തിൻ്റെ</span></div><div dir="auto"><span style="font-size: 12.8px;">മൂക്കുകയർ വലിച്ചുകൊണ്ട്</span></div><div dir="auto"><span style="font-size: 12.8px;">അവരവരോടുള്ള</span></div><div dir="auto"><span style="font-size: 12.8px;">യുദ്ധത്തിലാണ്</span></div><div dir="auto"><span style="font-size: 12.8px;">മനുഷ്യരെന്നും</span></div><div dir="auto"><span style="font-size: 12.8px;">കുടുംബം, സമൂഹം, രാഷ്ട്രം ....</span></div><div dir="auto"><span style="font-size: 12.8px;">ജീവിതമാകുന്ന</span></div><div dir="auto"><span style="font-size: 12.8px;">രസതന്ത്രശാലയിൽ</span></div><div dir="auto"><span style="font-size: 12.8px;">രാസപരീക്ഷണങ്ങൾക്ക്</span></div><div dir="auto"><span style="font-size: 12.8px;">വിധേയരായി</span></div><div dir="auto"><span style="font-size: 12.8px;">ജീവനെ കടപുഴക്കുന്ന</span></div><div dir="auto"><span style="font-size: 12.8px;">മഹാമാരികളുടെ</span></div><div dir="auto"><span style="font-size: 12.8px;">കൈപ്പിടിയിലായിരുന്നു.</span></div><div dir="auto"><span style="font-size: 12.8px;">പ്രളയമായും </span></div><div dir="auto"><span style="font-size: 12.8px;">പകർച്ചവ്യാധികളായും</span></div><div dir="auto"><span style="font-size: 12.8px;">പടർന്നു പന്തലിച്ച്</span></div><div dir="auto"><span style="font-size: 12.8px;"> അവ കരിഞ്ഞുണങ്ങുമ്പോൾ</span></div><div dir="auto"><span style="font-size: 12.8px;">രക്തം പുരണ്ട</span></div><div dir="auto"><span style="font-size: 12.8px;"> പിടച്ചടക്കലിൻ്റെ</span></div><div dir="auto"><span style="font-size: 12.8px;"> ആർത്തി മൂത്ത</span></div><div dir="auto"><span style="font-size: 12.8px;">അങ്കങ്ങൾക്ക് </span></div><div dir="auto"><span style="font-size: 12.8px;">നാന്ദി കുറിയ്ക്കുന്നു.</span></div><div dir="auto"><span style="font-size: 12.8px;">പതിനെട്ട് അക്ഷൗഹിണികൾ</span></div><div dir="auto"><span style="font-size: 12.8px;">വേണ്ട... ഒരു തോക്കിൻക്കുഴൽ</span></div><div dir="auto"><span style="font-size: 12.8px;">മതി ....</span></div><div dir="auto"><span style="font-size: 12.8px;">യുദ്ധത്തിന് തന്നെ എത്രയെത്ര</span></div><div dir="auto"><span style="font-size: 12.8px;">തരംതിരിവുകൾ!</span></div><div dir="auto"><span style="font-size: 12.8px;">നിലയ്ക്കും വിലയ്ക്കും</span></div><div dir="auto"><span style="font-size: 12.8px;">അനുസരിച്ചുള്ള</span></div><div dir="auto"><span style="font-size: 12.8px;">യുദ്ധ സാമഗ്രികൾ.....</span></div><div dir="auto"><span style="font-size: 12.8px;">വെട്ടിയും നിരത്തിയും</span></div><div dir="auto"><span style="font-size: 12.8px;">മണ്ണിടിക്കുന്നത് പോലെ</span></div><div dir="auto"><span style="font-size: 12.8px;">നിത്യവും പൂവറുത്തിടുന്ന പോലെ</span></div><div dir="auto"><span style="font-size: 12.8px;">വീട്ടകങ്ങളിൽ, മുറ്റത്ത്,വഴിയോരങ്ങളിൽ</span></div><div dir="auto"><span style="font-size: 12.8px;">ആസിഡും വാക്കത്തിയും</span></div><div dir="auto"><span style="font-size: 12.8px;">നേർക്കുനേരെ കുതിയ്ക്കുമ്പോൾ</span></div><div dir="auto"><span style="font-size: 12.8px;">അതാ .... കേൾക്കുന്നു</span></div><div dir="auto"><span style="font-size: 12.8px;">രക്തബന്ധങ്ങളുടെ ....</span></div><div dir="auto"><span style="font-size: 12.8px;">രാജ്യങ്ങളുടെ പോർവിളികൾ..</span></div><div dir="auto"><span style="font-size: 12.8px;">തോക്കുകളുടെ അലർച്ചകൾ...</span></div><div dir="auto"><span style="font-size: 12.8px;">ആകാശവും ഭൂമിയും കടലും</span></div><div dir="auto"><span style="font-size: 12.8px;">ഒരുപോലെ യുദ്ധനിലങ്ങൾ</span></div><div dir="auto"><span style="font-size: 12.8px;">തന്ത്രശാലിയായ മനുഷ്യൻ</span></div><div dir="auto"><span style="font-size: 12.8px;">വികസനത്തിൽ കരയും കടലും</span></div><div dir="auto"><span style="font-size: 12.8px;">മാത്രമല്ല, ആകാശത്തേയും</span></div><div dir="auto"><span style="font-size: 12.8px;">വരുതിയിലാക്കി....</span></div><div dir="auto"><span style="font-size: 12.8px;">വികസനം യുദ്ധത്തിന്നാവരുത്</span></div><div dir="auto"><span style="font-size: 12.8px;">അതൊരു കുടക്കീഴിൽ</span></div><div dir="auto"><span style="font-size: 12.8px;">അണിനിരക്കുന്ന</span></div><div dir="auto"><span style="font-size: 12.8px;">സ്നേഹ സൗഹൃദങ്ങൾക്കാകണം!</span></div><div dir="auto"><span style="font-size: 12.8px;">ഭ്രാന്തിൻ്റെ മദപ്പാടുകൾ തീർത്ത്</span></div><div dir="auto"><span style="font-size: 12.8px;">മദയാനകളുടെ ചിന്നം വിളികൾ</span></div><div dir="auto"><span style="font-size: 12.8px;">ഭയത്തിൻ്റെ മുൾമുനയിൽ</span></div><div dir="auto"><span style="font-size: 12.8px;">നിന്ന് ചിറകിട്ടടിക്കുന്നവർ</span></div><div dir="auto"><span style="font-size: 12.8px;">രക്ഷതേടിയുള്ള നിലവിളികൾ</span></div><div dir="auto"><span style="font-size: 12.8px;">പെറ്റ വയറിൻ വിലാപങ്ങൾ</span></div><div dir="auto"><span style="font-size: 12.8px;">കാതിലലയ്ക്കുന്നുണ്ട്</span></div><div dir="auto"><span style="font-size: 12.8px;">കടലലകളായ്....</span></div><div dir="auto"><span style="font-size: 12.8px;">മണ്ണോ ചാരമോ</span></div><div dir="auto"><span style="font-size: 12.8px;">ആയിപ്പോകേണ്ട</span></div><div dir="auto"><span style="font-size: 12.8px;">കേവല മനുഷ്യൻ</span></div><div dir="auto"><span style="font-size: 12.8px;">അറിവ് നേടിയെങ്കിലും</span></div><div dir="auto"><span style="font-size: 12.8px;">തിരിച്ചറിവുകളില്ലാതെ</span></div><div dir="auto"><span style="font-size: 12.8px;">പിടിച്ചടക്കലുകളിലെ</span></div><div dir="auto"><span style="font-size: 12.8px;">രക്തക്കറകളുടെ</span></div><div dir="auto"><span style="font-size: 12.8px;">കുരുക്ഷേത്രം</span></div><div dir="auto"><span style="font-size: 12.8px;">ആസ്വദിയ്ക്കുകയാണ് ...</span></div><div dir="auto"><span style="font-size: 12.8px;">യുദ്ധത്തിലെപ്പോഴും</span></div><div dir="auto"><span style="font-size: 12.8px;">നഷ്ടങ്ങളും </span></div><div dir="auto"><span style="font-size: 12.8px;">തകർച്ചകളുമല്ലാതെ</span></div><div dir="auto"><span style="font-size: 12.8px;">സമാധാനമെവിടെ?</span></div><div dir="auto"><span style="font-size: 12.8px;"><br /></span></div><div dir="auto"><span style="font-size: 12.8px;">..</span></div></div></div><div dir="auto" style="font-size: 12.8px;"><div dir="auto"><br /></div><div dir="auto"><br /></div><div dir="auto"><br /></div><div dir="auto"><div dir="auto"><br style="font-family: sans-serif;" /></div></div></div>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-82808818584552672892022-03-03T16:49:00.003-08:002022-03-03T16:49:22.409-08:00ഗോപിക<p> ഗോപിക....</p><p><br /></p><p>എന്നോ മൂളിത്തീർത്ത പാട്ടിൻ്റെ </p><p>കീറലായ്കിടപ്പുണ്ട്ഗോപികമാരും</p><p>മങ്ങിയചേലയിൽമുങ്ങിനിവരുന്നുണ്ട്</p><p>മറവിയിലാണ്ട ഗോപികാവസന്തവും .</p><p>എത്തുന്നുണ്ടവർപാടിത്തീരാത്ത</p><p>വരികളുമായിവിജന വഴികളിൽ</p><p>നരച്ച വെയിലും താങ്ങി....</p><p>കാണുന്നില്ല ഗൗനിക്കുന്നുമില്ല </p><p>അവഗണനക്ക്പാത്രമായ് നടപ്പൂ</p><p>വീണ്ടു കീറിയ പാദങ്ങളുമായ്.</p><p>നടന്നു തീർത്ത മുറിവുകളിലുണ്ട്</p><p>അനുഭവത്തിൻനീറ്റലും ,പകയ്ക്കുന്നു</p><p>ണ്ടവർ,അപരിചിതക്കാഴ്ചകളിൽ....</p><p>മധുരാപുരിയെന്ന് കേട്ട് കോൾമയിർ</p><p>കൊണ്ടാനഗരവീഥിയിലെത്തിയോർ.</p><p>ഒന്നുകൂടിയാ വനമാലപുൽകുവാനോ -</p><p>ടിക്കിതച്ചെത്തിയോർ,നറുപാൽക്കുടം </p><p>പൊട്ടിച്ചോടി കുറുമ്പുകാണിച്ച കണ്ണനെ </p><p>ഹൃദയത്തിലേറ്റിയോർ,പ്രണയസരോവര</p><p>മായൊഴുകിയയമുനാനദിയിൽവിരഹ -</p><p>പല്ലവികുറിച്ചവർ,ഭക്തിയായ്,പ്രണയമായ് ,</p><p>ഹൃദയദുന്ദുഭിയായ്ഉഴറിയനാളുകളിൽ</p><p>തൂവേർപ്പണിഞ്ഞവർ,നീലക്കടമ്പിൻ മലരാൽവീഥിയൊരുക്കി,മുളന്തണ്ടിലെ</p><p>യദുകുലകാംബോജിയായവർ....</p><p> കാളിന്ദിയിൽ കലങ്ങിയനീലിച്ച നഞ്ഞേറ്റ്</p><p>ഒഴുകുന്നിപ്പോൾ ഭൂഗർഭത്തിലൂടെ.</p><p>അർദ്ധപ്രാണരായനാഥരായലയുന്നു </p><p>മുഷിഞ്ഞ വെള്ളച്ചേലചുറ്റി,മുണ്ഡിത - ശിരസ്ക്കരായ് ഭിക്ഷാംദേഹികളായ്.</p><p>തിരസ്കൃതർ വെന്ത വേവിൻചൂടിൽ</p><p>ചുട്ടുപൊള്ളുന്നുണ്ടീ വൃന്ദാവനത്തിലെ </p><p>വള്ളിക്കുടിലുകളും, മുനിഞ്ഞുകത്തിയും</p><p>കെട്ടും ,ഇമ തുറന്നും തിളയ്ക്കുന്നുണ്ടീ -</p><p>ജീവിതച്ചൂളയിൽ, ചൂടിൽ പുകയിൽ</p><p>കുടിച്ചു വറ്റിയ മിഴിത്തടങ്ങളായ്...</p><p>ഒടുവിലെ വെളിച്ചവുംകെട്ടു,സഹനത്തിൻ </p><p>മൗനശിലകളായ് അപമാനിതരായ്.</p><p>വൃദ്ധയെന്നോ, വിധവയെന്നോ</p><p>ഭേദമില്ലാതെ വിലപേശുന്നവരെ. </p><p>ദുർഗന്ധമലീമസമാംഓടകൾക്കരികെ</p><p>ഞരങ്ങുന്നുണ്ട് ജീവൻ്റെ നേർത്ത </p><p>ചിറകടികളും...</p><p>വെട്ടിനുറുക്കിമുഷിഞ്ഞഭാണ്ഡംപോൽ</p><p>യമുനതൻമാറിടത്തിലേക്ക്ചുഴറ്റിയെറിവതും,കണ്ട് പൊള്ളുന്നു കേശാദിപാദം.</p><p>കണ്ണുമൂടുന്നുവോ നീതിദേവത?</p><p>കാത്തു കൊള്ളേണ്ടകടൽ വർണ്ണനും</p><p>കടലിലാഴ്ന്നു പോയി...</p><p>ആലംബഹീനരായ് വെന്തു ഭസ്മമായി</p><p>പുഴയിലന്തർദ്ധാനംചെയ്യുംപെൺജീവിത ച്ചൊല്ലുകൾക്കെവിടെനീതിതൻകരങ്ങളും? </p><p><br /></p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-89483776012948863132022-03-03T16:46:00.004-08:002022-03-03T16:46:44.454-08:00ഞാൻ<p> ഞാൻ (കടങ്കവിത )</p><p><br /></p><p>ഞാനൊരു</p><p> പാശ്ചാത്യനെങ്കിലും</p><p>എല്ലാവർക്കും</p><p>സുപരിചിതൻ.</p><p>സ്വത്വം കൈവിടാത്തവൻ </p><p>നിലപാടുകൾ മാററാത്തവൻ.</p><p>അടിവേരിലെൻ്റെ</p><p>പേരുണ്ട്.</p><p>അതെവിടെയായാലും</p><p>തിരിച്ചറിയപ്പെടും.</p><p>പിറകിൽ നിന്ന്</p><p>കുശുമ്പ് പറയുന്നവരും</p><p>യുദ്ധം മുറുക്കുന്നവരും</p><p>എൻ്റെയടുത്തെത്തിയാൽ</p><p> എൻ്റെ നിറത്തെ</p><p>ചാർത്തി നിൽക്കും.</p><p>ഓന്തിനെപ്പോലെ.....!</p><p>ഞാനൊരിക്കലും</p><p>അങ്ങോട്ട് ചായില്ല.</p><p> പോരിനെത്ര പേർ വന്നാലും</p><p>അവരെയെല്ലാം </p><p>മലർത്തിയടിച്ച്</p><p> വിജയശ്രീലാളിതനായി</p><p>ആദ്യാവസാനക്കാരനാകും.</p><p>വിപ്ലവത്തിൻ്റെ ജ്വലിക്കുന്ന</p><p> നിറമാണെനിക്ക്.</p><p>എനിക്കെതിരെ</p><p>വന്നവരുടെയെല്ലാം</p><p>സ്വത്വം നിഷ്പ്രഭമായിത്തീരും.</p><p>കർക്കശമെങ്കിലും ചെറിയ</p><p> മധുര പ്രതികാരവും </p><p>എന്നിലുണ്ട്.</p><p>മനസ്സിലായോ</p><p>ഞാനെന്ന </p><p>ആദ്യവസാനക്കാരനെ?</p><p><br /></p><p><br /></p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-58341399467067062712022-02-24T00:23:00.003-08:002022-02-24T00:23:37.505-08:00മുദ്രിതയിലൂടെ<p> മുദ്രിതയിലൂടെ ..... </p><p><br /></p><p>ജിസ ജോസെന്ന യുവ എഴുത്തുകാരിയുടെ പ്രഥമ നോവലാണ് "മുദ്രിത ." ആദ്യ കൃതി തന്നെ ഇരുത്തി വായിപ്പിക്കാനുതകുന്ന രചനാപാടവം. സ്ത്രീ ജീവിതങ്ങളുടെ അറിയാചുരുളുകളിലേക്കുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും നിറഞ്ഞ ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട് നോവൽ. " മുദ്രിത "യിലൂടെ തുറക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ ആരോഹണാവരോഹണങ്ങൾ വൈവിധ്യമാർന്നവയാണ്. " വനിത'' എന്ന പോലീസ് ഓഫീസർക്ക് ലഭിക്കുന്ന പരാതിയെ തുടർന്നാണ് നോവലിൻ്റെ സഞ്ചാരം. പെണ്ണിൻ്റെ ഇടപെടലുകൾക്കും യാത്രകൾക്കും വിവിധ മാനം നൽകാൻ ഈ രചന പര്യാപ്തമാവുന്നു. പെണ്ണിൻ്റെ വിവരങ്ങളാകുമ്പോഴെന്നും പ്രതിലോമകാരിയാകുന്ന സമൂഹത്തിൻ്റെ കാപട്യങ്ങളും തന്ത്രങ്ങളും അനായാസമായി ആവിഷ്ക്കരിക്കപ്പെടുന്നു. ഒരു ഡിറ്റക്ടീവ് നോവലിൻ്റെ മാനസിക പിരിമുറുക്കങ്ങളും നോവലിനെ കോച്ചി വലിക്കുന്നുണ്ട്. അതോടൊപ്പം ഇക്കോ ഫെമിനിസത്തോടും ചേർത്ത് വായിക്കപ്പെടേണ്ട സന്ദർങ്ങളും ധാരാളം.</p><p><br /></p><p> പ്രകൃതിയെ എങ്ങിനെയൊക്കെ ചൂഷണത്തിന് വിധേയമാക്കുന്നുവെന്നത്</p><p>നദീ- സ്ത്രീ പാരസ്പര്യത്തിലൂടെ അനാവൃതമാക്കുന്നു. സ്ത്രീ ജീവിതത്തിൻ്റെ വ്യത്യസ്ത ഭൂമി ശാസ്ത്രങ്ങളുടെ അടയാളപ്പെടുത്തലുകൾ. അടയാളപ്പെടുത്താനാദ്യമെത്തുന്നവൾ മറ്റുള്ളവരുടെ രംഗപ്രവേശത്തോടെ തിരശ്ചീനയാകുന്നു. മുദ്ര അടയാളമാകുമ്പോൾ മുദ്രിത അടയാളപ്പെടുത്തുന്നവളാകുന്നു. മുമ്പേ വരുന്നവർ പിന്നാലെ വരുന്നവർക്ക് വഴിമാറി കൊടുത്ത് അദൃശ്യയാകുന്നു. ഒരാൾ മാത്രമല്ല പറയുന്നത്. ബാക്കി ഒൻപത് പേര് കൂടിയുണ്ട്. ആ കാണാതാവലിൻ്റെ പിന്നാലെയെത്തുന്ന പരാതി. പരാതിയുടെ തുടരന്വേഷണങ്ങളിൽ പരാതിക്കാരന് കാണാതായവളുടെ വിവരങ്ങളൊന്നും തന്നെ അറിയില്ലെന്നത് മറ്റൊരു ആശ്ചര്യജനകമായ വസ്തുത. വ്യക്തമായ രേഖകളില്ലാത്ത പരാതി സ്വീകരിക്കില്ല എന്ന വിഷയത്തിലൂടെ താളുകളുണരുന്നു. മുദ്രിത അനിരുദ്ധനെന്ന ടൂർ ഓപ്പറേറ്റർക്ക് അയച്ച മെയിലിലൂടെ വിവരങ്ങൾ അന്വേഷിക്കുന്ന വനിത എന്ന പേരുള്ള പോലീസ് ഓഫീസർ. കൂടുതലും സ്ത്രീ കഥാപാത്രങ്ങൾ. </p><p><br /></p><p>മാൻ മിസ്സിങ്ങ് അനുദിനം നടക്കുന്ന വർത്തമാനകാല സംഭവങ്ങളിലേക്കും പ്രമേയം ചൂട്ടു വെളിച്ചമാകുന്നു. കാണാതാവൽ കേസ് റജിസ്റ്റർ ചെയ്യുക കേരള പോലീസ് ആക്ട് 57 പ്രകാരമാണ്. അപ്രകാരമാണ് നോവലിന് യവനിക ഉയരുന്നത്. ഒററച്ചരടിൽ കോർത്ത മാലയായല്ല ആകാംക്ഷ നിറഞ്ഞ വിവിധ മാലകളായാണ് സംഭവപരമ്പര നീളുന്നത്.</p><p><br /></p><p>സ്ത്രീകളെ കാണാതായാൽ അതിന് പിന്നിൽ കഥകളും വ്യാഖ്യാനങ്ങളും സമൂഹത്തിലുയരും. എന്നാൽ പുരുഷനത് അത്ര ബാധകമല്ല താനും. മാത്രമല്ല ഇറങ്ങിപ്പോയ സ്ത്രീകൾ തിരിച്ചു വന്നാലതിൽ അത്ര സ്വീകാര്യതയുമില്ല. പുരുഷനെ സപ്രമഞ്ചത്തിൽ കയറ്റി ഇരുത്തുന്നവർ തന്നെ സ്ത്രീയെ തുരത്തിയോടിക്കാൻ മുന്നിലെത്തും. സ്ത്രീയുടെ മുന്നിലെന്നും വിലക്കുകളുടെ മതിലുകളുണ്ട്. എത്ര പുരോഗമനം കൈവരിച്ചാലും മതിലുകൾ ഉയർന്നു കൊണ്ടിരിക്കയാണ്. " കാണാതെ പോയവർ " എന്ന വാർത്ത സ്ത്രീകളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ പരിതാപകരവും. കാണാതായ സ്ത്രീ അനർത്ഥങ്ങളില്ലാതെ തിരിച്ചെത്തണെയെന്നൊരു പ്രാർത്ഥന പോലീസ് ഓഫീസറുടെ ഉള്ളിലുയരുന്നുണ്ട്. അവരും ഒരു സ്ത്രീ ആയത് കൊണ്ട് കൂടിയാവാം ഈ പ്രാർത്ഥന. അപ്പോൾ അവരോർക്കുന്നത് അൻപത്തിയൊമ്പതാം വയസ്സിൽ ആത്മഹത്യ ചെയ്ത അഡോലിൻ വെർജീനിയ വുൾഫിനേയാണ്.</p><p><br /></p><p> കാണാതെപോയതെന്ന് പറയുന്നതിലൂടെ നോവലിസ്റ്റ് ചില ചോദ്യങ്ങളുയർത്തുന്നുണ്ട്. "ആർക്കാണ് കാണാതെ പോയത്? പോയവൾ ഒരു പക്ഷേ സ്വയം കണ്ടെത്താനുള്ള അന്വേഷണത്തിലാണെങ്കിലോ, സ്ത്രീയെന്നും കണ്ടെത്തപ്പെടേണ്ടവളാണ് എന്ന്. സ്ത്രീക്കായി മാത്രം ഒരുക്കി വെച്ച നിയമസംഹിതകളിൽ അവളെ വിലങ്ങണിയിക്കുവാൻ ഇനി മറ്റെന്തെങ്കിലും കാരണം വേണോ? സ്ത്രീ സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി തൂലിക ഉയരുന്നുണ്ടിവിടെ.</p><p><br /></p><p>വിവര സാങ്കേതികതയുടെ കാലത്ത് ഇറങ്ങിപ്പോയവരെ കണ്ടെത്താൻ സൈബർ സെൽ സഹായങ്ങളുണ്ട്. കണ്ടെത്തിയാലും മുക്കിലുപേക്ഷിച്ച ക്ലാവ് പിടിച്ച ഓട്ടുപാത്ര സമാനമായിരിക്കും അവളുടെ ശേഷിച്ച ജീവിതമെന്നും എഴുത്തുകാരി ചുവന്ന മഷിയിട്ടുറപ്പിക്കുന്നു.</p><p><br /></p><p>സ്ത്രീ മിസ്സിംങ്ങ് കേസുകളിൽ മൊഴി കേട്ടിട്ട് സ്വാതന്ത്ര്യത്തോടെ വിട്ടയയ്ക്കുന്ന കോടതി വിധിയെക്കുറിച്ച് വിമർശനാത്മകമായ സമീപനം കാണാം. " പോയവളെ പോയിടത്തു നിന്നും പിടിച്ചു കൊണ്ടു വന്നിട്ട്, പിന്നീട് ഇഷ്ടത്തിന് പൊയ്ക്കൊള്ളാനുള്ള അനുമതി. അവരിലെത്ര പേർക്ക് സ്വാതന്ത്ര്യത്തോടെ പോകാനാകും എന്ന ചോദ്യമുണ്ട്.കാരണം അഭിമാനം പെണ്ണിനുമുണ്ട്. അത് വ്രണിതമാക്കപ്പെടുമ്പോഴായിരിക്കാം ഒരു സ്ത്രീ ഇറങ്ങിത്തിരിക്കുന്നത്. ആദ്യത്തെ പോക്ക് കണ്ണിറുക്കി പൂട്ടി ഏതോ താഴ്ചകളിലേക്ക് രണ്ടും കൽപ്പിച്ച് ചാടിയാൽ മതി. രണ്ടാമത് വീണ്ടും ആ മാനസിക ഭാവത്തോടെ ഇറങ്ങിപ്പോകാനാകുമോ? ഉത്തരം നൽകേണ്ടത് സമൂഹമാണ്. ഇവിടെ കാണാതായ സ്ത്രീ 50 വയസ്സിന് മുകളിലുള്ളവരാണ്. ഇരുത്തവും പക്വതയും അനുഭവങ്ങളും കൊണ്ട് ജീവിതം വരിഞ്ഞു കെട്ടിയവർ. ആ പ്രായത്തിലുള്ളവർ ഒളിച്ചോടിയാൽ കഷ്ടം വെക്കുന്ന സമൂഹം. ഒളിച്ചോടാൻ കാരണം പ്രണയവും, വിവാഹേതര ബന്ധവും മാത്രമാണോ? ഇറങ്ങിപ്പോക്കിന് വയസ്സ് ഒരു ഘടകമാണോ? പല ചോദ്യങ്ങളും ഉള്ളിലുയരാം. മനസ്സ് മരവിക്കുന്ന നേരത്ത് ഏത് പ്രായത്തിലും സ്ത്രീകളും ഒളിച്ചോടാം ,സുരക്ഷിത സ്ഥാനങ്ങളിലേക്കോ മരണത്തിലേക്കോ .കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്വത്ത് തർക്കം ഇത്തരം കാരണങ്ങളും കാണാതായതിന് പിന്നിലുണ്ടാകാമെന്ന് നോവലിസ്റ്റ് സമർത്ഥിക്കുന്നുണ്ട്. </p><p><br /></p><p>ടൂർ ഓപ്പറേറ്ററിൻ്റെ ഭാഗമായാണ് അനിരുദ്ധൻ മുദ്രിതയുമായി പരിചയപ്പെടുന്നത്. വെറും ഓൺലൈനിലൂടെ മാത്രം. എന്നാൽ അവരയച്ച മെയിലുകളിലുള്ള വിവരങ്ങളല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും അറിയില്ല. പഠിക്കുന്ന കാലത്താണ് ചില സുഹൃത്തുക്കളുമായി അനിരുദ്ധൻ ടൂർ ഓപ്പറേറ്ററായി "ഹിമാദ്രി ടൂർസ് ആൻറ് ട്രാവൽസ് നടത്തിയിരുന്നത്. പ്രകൃതിയേയും യാത്രയേയും ഇഷ്ടപ്പെട്ടിരുന്നതിനാൽ ആത്മാർത്ഥതയുള്ള ഒരു പ്രോജക്റ്റായാണ് സ്വീകരിച്ചത്. എന്നാൽ സുഹൃത്തുക്കൾ വഴിപിരിഞ്ഞതോടെ അനിരുദ്ധനും ആ പ്രോജക്റ്റ് ഉപേക്ഷിച്ചു. അതിന് ശേഷം പി.എസ്.സി. കോച്ചിംഗ് സെൻ്ററിൻ്റെ അധ്യാപകനായിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മുദ്രിതയുടെ കാൾ വരുന്നത്. ഒറീസ്സയിലേക്കുള്ള ഒരു യാത്ര അവരടക്കം പത്ത് സ്ത്രീകളുടെ . വിചിത്രവും കർക്കശവുമായ ചില നിബന്ധനകൾ മുദ്രിതക്കുണ്ടായിരുന്നു. മഞ്ഞുകാലത്ത് വിചിത്രമായൊരു യാത്ര സംഘടിപ്പിക്കാനും കൂട്ടുപോകാനുമുള്ള സന്ദേശമായിരുന്നു അനിരുദ്ധന് കിട്ടിയത്. സ്ത്രീകൾ മാത്രമടങ്ങുന്ന ലെസ്ബോസെന്ന വാട്സാപ്പ് കൂട്ടായ്മയിൽ നിന്നുമാണ് യാത്രക്ക് തുടക്കമിടുന്നത്. മുദ്രിതയുടെ നേതൃത്വത്തിൽ . പരസ്പരം അറിയാത്ത പത്തു പേർ. അപരിചിതരെങ്കിലും ഏക മനസ്സായി അവരാഗ്രഹിക്കുന്നു ഒരു യാത്രയ്ക്ക്. സ്ത്രീകൾ കൂട്ടമായി യാത്ര ചെയ്യാനാഗ്രഹിക്കന്നത് കെട്ടുപാടുകളിൽ നിന്നും കുറച്ചു ദിവസങ്ങളെങ്കിലും സ്വാതന്ത്ര്യം ആഘോഷിക്കുവാൻ കൂടിയാകാം. ദൂരയാത്രകൾക്ക് അനുവാദമില്ലാത്തവർ പോലും ആത്മീയ യാത്രകളിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നവരുണ്ട്. മുന്നിലൊരു അധികാര ചിഹ്നങ്ങളുമില്ലാതെ ഉള്ളിലെ ചിറക് വിരിച്ച് സ്വതന്ത്രരായി.</p><p><br /></p><p>അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിൻ്റെ പ്രാരാബ്ധങ്ങളിൽ ഒരിരുനിലക്കെട്ടിടത്തിൻ്റെ മുകളിലുള്ള ഒറ്റമുറിയായിരുന്നു അനിരുദ്ധൻ്റെ ഹിമാദ്രി ഓഫീസ്. ഏതൊരു സംരംഭത്തിനും മുടക്കുമുതൽ ആവശ്യമാണ്. ഒന്നുമില്ലെങ്കിലും അനിരുദ്ധൻ്റേയും സുഹൃത്തുക്കളുടെയും ഓഫീസ് എങ്ങിനെ വേണമെന്നത് ദന്തഗോപുരം കയറിയ ഭാവനയിലായിരുന്നു. ഏത് ജോലിക്കും അതാതിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നങ്ങളുണ്ട്. വിട്ടുവീഴ്ചകൾ, നഷ്ടങ്ങൾ, പരാതികൾ, കുറ്റങ്ങൾ, കുറവുകൾ എല്ലാം അതിൻ്റെ ഭാഗമായി ഉണ്ടാവും. എന്നാലും ഉന്തിത്തള്ളിക്കൊണ്ടുപോയി മൂന്ന് വർഷം. കെട്ടുപാടുകളും സഹപ്രവർത്തകരുടെ നിസ്സഹകരണവും ഓഫീസ് പൂട്ടലുമൊക്കെ വളരെ ചടുലമായി ആവിഷ്ക്കരിച്ചിരിക്കുന്നു.</p><p>അതോടൊപ്പം തന്നെ ആ പ്രായത്തിലുള്ള ആൺകുട്ടിയുടെ മനസ്സും ശക്തിയും ദൗർബല്യവും ചിന്തകളും മന:ശാസ്ത്രപരമായ വിശകലനങ്ങളിലേക്ക് തിരിയുന്നു.</p><p><br /></p><p>കേസിൻ്റെ ഭാഗമായി അനിരുദ്ധൻ്റെ നോട്ടുപുസ്തകത്തിലൂടെയാണ് മുദ്രിതയുടെ മെയിലുകളിലേക്ക് വനിത പ്രവേശിക്കുന്നത്. രണ്ടു മനുഷ്യർ തമ്മിലുള്ള സംവാദത്തിനോ സംഭാഷണത്തിനോ അപ്പുറം പരിസ്ഥിതിയുടെ വിനാശത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണവ. നദിയെന്ന പ്രതീകത്തിലൂടെ സ്ത്രീകളനുഭവിക്കുന്ന പീഡനത്തിലേക്കും അപമാനങ്ങളിലേക്കും കഥകളും ഉപകഥകളുമെത്തുന്നു. ഒരു ടൂർ ഓപ്പറേറ്ററോട് യാത്രക്ക് വേണ്ട കാര്യങ്ങളെ യാത്രികർക്ക് പറയേണ്ടതുള്ളു. എന്നാലിവിടെ ചില അറിയാഭൂഖണ്ഡങ്ങളിലേക്ക്, തിരിച്ചറിവുകളിലേക്കാണ് ഈ മെയിൽ നമ്മെ ക്ഷണിക്കുന്നത്. രചനയുടെ ഐന്ദ്രജാലികത എന്ന് തന്നെ പറയാവുന്നതാണ്. തനിക്ക് പറയാനുള്ളത് കഥാപാത്രസൃഷ്ടിയിലൂടെയും അവരുടെ വാക്കുകളായും നോവലിസ്റ്റ് ഇവിടെ നിർവ്വഹിച്ചിരിക്കുന്നു.</p><p><br /></p><p>നദികളാണ് അനിരുദ്ധൻ്റെ മനസ്സിന് ചുറ്റും ഒഴുകുന്നത് .അതിനുദാഹരണമാണ് തനിക്കൊപ്പം പ്രവർത്തിക്കുന്ന മേഘ്ന. അവളെ കാണുമ്പോഴൊക്കെ ബംഗ്ളാദേശിലെ കിഷോർ ഗഞ്ച് ജില്ലയിലെ മലനിരകളിൽ നിന്നുൽഭവിക്കുന്ന ബംഗ്ളാദേശിലൂടെ മാത്രമൊഴുകി ചാന്ദ് പൂരിൽ വെച്ച് പത്മയുമായി കൂടിച്ചേരുന്ന മേഘ്ന നദിയുടെ ചരിത്രമാണ് ഇരച്ചെത്തുന്നത്. പാരിസ്ഥിതിക ദർശനവും ഒപ്പം പരിമിതികളിൽ മാത്രം നിറഞ്ഞും ഒഴുകിയും തൃപ്തിപ്പെടുന്ന സ്ത്രീ ജീവിതങ്ങളേയും ചേർത്ത് വെക്കുന്നുണ്ടിവിടെ. ഇതൊക്കെ നേരിൽ കാണാതെ പുസ്തകങ്ങൾ വായിച്ച് നേടിയ അറിവ് മാത്രമാണെന്നയാൾ സാക്ഷ്യപ്പെടുത്തുന്നു. </p><p><br /></p><p>ഒറീസയിലെ മഹാനദി, വൈതരണി, ബ്രാഹ്മണി തുടങ്ങിയ പല നദികളെ കുറിച്ചും അറിവുണ്ടായിരുന്നെങ്കിലും ചിത്രോൽപ്പലയെ കേട്ടത് മുദ്രിതയിൽ നിന്നായിരുന്നു. ഈ നദീ വിചാരങ്ങളെല്ലാം സൂക്ഷ്മവും നിഗൂഢവുമായ സ്ത്രീ മനസ്സിൻ്റെ ഉള്ളറകളിലേക്കെത്തിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ഇവിടെയാണ് ഇക്കോ ഫെമിനിസത്തിൻ്റെ അടരുകൾ കാണുന്നത്. ചിത്രോൽപ്പലയും മുദ്രിതയെപ്പോലെ പിടി തരാതെ ഒഴുകുന്നവളാണ്. </p><p>ഇതിനിടയിൽ ഓഫീസിലെ സംഘർഷഭരിതമായ നിമിഷങ്ങളും നാടകീയചാരുതയോടെ കോർത്തിണക്കിയിരിക്കുന്നു. പരീക്ഷകളടുത്തു വരുന്ന ഈ സമയത്ത് ആസൂത്രണം ചെയ്യുന്ന ഈ യാത്രകൾ സാധ്യമാണോയെന്ന സംശയത്തിൻ്റെ ചുളിവുകൾ മേഘ്നയുടെ നെറ്റിയിൽ തെളിയുന്നു. വ്യക്തിപരമായ പ്രശ്നങ്ങളുടെ ശ്വാസമുട്ടൽ എങ്ങിനെയാണ് പൊതു കാര്യങ്ങളിലേക്കിറങ്ങി പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും എഴുത്തുകാരി വ്യക്തമാക്കുന്നു.</p><p><br /></p><p>യാത്രകളെപ്പോഴും യൗവ്വനത്തിൻ്റെ ഊർജ്ജസ്വലതയിൽ നടത്തണമെന്നാണ് അനിരുദ്ധൻ്റെ അഭിപ്രായം. ജോലിയുടേയും വീടിൻ്റേയും ആഭ്യന്തര പ്രശ്നങ്ങളിൽപ്പെട്ട് യാത്ര മുടങ്ങുമോയെന്നൊരു ആശങ്ക അയാളിലുടലെടുക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇച്ഛാശക്തികൾ മനസ്സിനെ ഭരിക്കുമ്പോൾ മുൻ പിൻ നോക്കാതെ മനുഷ്യർ തീരുമാനങ്ങളെടുക്കാം. യാത്രയെ മുടക്കാൻ ഒരു പ്രതിപക്ഷവും ചിലപ്പോൾ മുന്നിലുണ്ടാകാം. നിവൃത്തികേടിൻ്റെ പുറത്ത് ചില സ്വാധീനങ്ങൾക്ക് വശംവദരായാലും ആത്മാഭിമാനമുള്ളവർ ആ കടം എന്നായാലും വീട്ടും. രണ്ടും കൽപ്പിച്ചയാൾ ജോലി പോയാലും യാത്ര മുടക്കില്ലയെന്ന തീരുമാനത്തിൽ ഓഫീസിൽ നിന്നിറങ്ങുന്നു. അപ്പോഴും ഉപബോധമനസ്സിലുറങ്ങുന്ന പത്മ മേഘ്നയെക്കുറിച്ചുള്ള ചില പ്രണയ ചിന്തകൾ അവളുടെ കയ്യിലെ കുപ്പിവളകളുടെ ചിലമ്പൊച്ചകളായി വാർന്നു വീഴുന്നുണ്ട്. അവളറിയാത്ത അവളോടുള്ള പ്രണയം .പറയാത്ത വാക്കുകൾ, പറഞ്ഞാൽ ഒരു നഷ്ടവുമില്ലാത്ത വാക്കുകൾ എത്ര വാശിയോടെ ചാപല്യത്തോടെ മനുഷ്യൻ മൂടിവെക്കുന്നുവെന്ന ദുരഭിമാനചിത്രവും നോവലിസ്റ്റ് അനിരുദ്ധനിലൂടെ പറയുന്നു. ഓഫീസായ "ഗ്രാൻ്റ്മാ" യിൽ നടന്നത് ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങായിരുന്നെങ്കിൽ അതിൻ്റെ മറ്റൊരു മുഖം വീട്ടിലും അരങ്ങേറി. മുപ്പത് വയസ്സായ ഉത്തരവാദിത്വബോധമുള്ള തൻ്റെ സ്വാതന്ത്ര്യത്തിലേക്ക് ആരും ഇടിച്ചു കയറി വരേണ്ടതില്ലെന്ന് കഥാപാത്രം പറയുന്നുണ്ട്. സ്വാതന്ത്ര്യം ഓരോ വ്യക്തിയുടേയും മനുഷ്യാവകാശമാണ്. എത്ര സുശക്തബന്ധങ്ങൾക്കും അത് തടയിടാനാവില്ല. അച്ഛൻ്റെ വേർപാട് തീർത്ത അതിജീവനം അമ്മയിലും സഹോദരിയിലും ഉണ്ടായ സ്വഭാവമാറ്റം. അമ്മ കൂടുതൽ പ്രതികരിക്കാൻ തുടങ്ങിയെങ്കിൽ സഹോദരി മൗനത്തിലേക്കും ആത്മീയ സാധനകളിലേക്കും ചേക്കേറി. അമ്മ ഉച്ചത്തിൽ സംസാരിച്ചും സ്വയം മിനുക്കിയും ജീവിതത്തെ തിരിച്ചുപിടിക്കുമ്പോൾ വർണ്ണങ്ങളില്ലാത്ത ലോകത്തെയാണ് സഹോദരി തിരഞ്ഞെടുത്തത്. രണ്ടു സ്ത്രീകളുടേയും വഴി അതിജീവനം തന്നെയാണ്. മൗനവും കലഹവും പ്രതിഷേധമാണ്. പലപ്പോഴും സംസാരിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. നാവ് രുചിക്കാൻ മാത്രമല്ല വാക്കുകൾ പറയാനും കൂടിയുള്ളതാണ്. നല്ലത് പോലെ ചീത്തയും. ഈ പ്രശ്നങ്ങളെ മറികടക്കാൻ ചില സാധൂകരണങ്ങളുമായി എഴുത്തുകാരിയെത്തുന്നുണ്ടിവിടെ. .അത്യാവശ്യങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ മിണ്ടുന്നത് കുറയ്ക്കാൻ കഴിയണമെന്ന് . നോക്കിനിൽക്കെ തേച്ചുമിനുക്കിയ നിലവിളക്ക് കരിപിടിച്ച് പോകും എന്ന് പറയുന്നതിലൂടെ മനുഷ്യ മനസ്സിലൂറുന്ന വിഷാദചിന്തകളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രകൃതിയുടെ വിരുദ്ധ സ്വഭാവങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്നത് കടുത്ത അനുഭവങ്ങൾ കൂടിയാണെന്ന് ഉറപ്പിക്കുന്നതാണ് അനിരുദ്ധൻ്റെ അച്ഛൻ്റെ മരണവുമായുള്ള സംഭവങ്ങൾ. അച്ഛൻ മരിച്ചു കിടന്നത് ഒറ്റക്കല്ല. വിവസ്ത്രരായി അജ്ഞാതയായ സ്ത്രീയോടൊപ്പമാണ്. അതറിയുമ്പോൾ സാധാരണക്കാരായ സ്ത്രീകളിൽ ഉദാത്ത മനോഭാവമൊന്നും ഉണ്ടാവില്ല. ക്ഷോഭവും അപമാനവുമാണവർക്ക് കിട്ടുന്നത്. അതിൽ നിന്നും മാനസിക വ്യതിയാനങ്ങൾ സംഭവിക്കുന്നു. മുന്നോട്ടുള്ള ജീവിതത്തെ ക്രമപ്പെടുത്തുവാൻ . ചില വേദനകളെ മറയ്ക്കുവാൻ വേഷപ്പകർച്ചകൾ അനിവാര്യം. ദാമ്പത്യ ബന്ധത്തിൻ്റെ പൊരുത്തക്കേടുകൾ! സംഘർഷഭരിതമായ ഒരവസ്ഥയിൽ നിന്നാണ് അനിരുദ്ധൻ മുദ്രിതയുടെ ആവശ്യപ്രകാരം യാത്രക്കിറങ്ങുന്നത്. അതയാളുടെ കൂടി ആവശ്യമാണിപ്പോൾ.</p><p><br /></p><p>നദികളും സ്ത്രീകളും പശ്ചാത്തലമായി വരുന്ന നോവലിൽ നിരവധി നദികൾ വായനക്കാരെ വന്ന് പൊതിയുന്നുണ്ട്. രുദ്രയായും ,വിരഹിണിയായും ,പക തീർക്കുന്നവളായും. പ്രകൃതി തന്നെയാണ് സ്ത്രീ. സ്ത്രീയുടെ ഭാവങ്ങൾ തന്നെയാണ് ഋതുഭേദങ്ങൾ. കടലിൽ അന്തർധാനം ചെയ്യപ്പെടുന്ന പുഴകൾ. കടൽ പുരുഷനും പുഴ സ്ത്രീയുമായാണല്ലൊ സാഹിത്യ സങ്കൽപ്പങ്ങൾ .ഒരു തരത്തിൽ ആത്മഹത്യ ചെയ്തവരത്രെ പുഴകളും. ഭൂചലനങ്ങളിലൂടെ മാഞ്ഞു പോയ സരസ്വതി നദി പോലുള്ള നിരവധി നദികൾ നമ്മോട് സംവദിക്കുന്നു. ഒപ്പം ഭൂമിശാസ്ത്ര ഘടനകളിലേക്കും ചിന്തകൾ വ്യാപരിക്കുന്നു. നദിയിലൂടെ സ്ത്രീ ജീവിതത്തിൻ്റെ ഭൂകമ്പങ്ങൾ . വർത്തമാനകാലത്ത് പോലും നടമാടുന്ന വീട്ടകങ്ങളിലെ മുയൽ വേട്ടകൾ. സ്വന്തം അച്ഛൻ്റെ കാമ മോഹത്തിന് ഇരയാകുന്ന പെൺകുട്ടികളുടെ കഥകൾക്ക് പരിഛേദമായി വർത്തിക്കുന്നു സരസ്വതി നദിയുടെ കഥ. സരസ്വതിയുടെ പല പേരുകളിലൊന്നാണ് ശതരൂപ.നൂറു രൂപത്തിലുള്ളവൾ അഥവാ ഒരു രൂപത്തിലും ഒതുങ്ങാത്തവളെന്ന് നോവലിസ്റ്റ് വ്യാഖ്യാനിക്കുന്നു. സരസ്വതി നദി അച്ഛനായ ബ്രഹ്മാവിനാൽ ബലാൽക്കാരത്തിനിരയായവൾ എന്ന പഴങ്കഥ വർത്തമാനകാല പീഡനങ്ങളുടെ രൂപകം തന്നെയായി മാറുന്നു. പ്രതിരോധിക്കുമ്പോൾ ബ്രഹ്മാവിന് കീഴടക്കാൻ തലമുളച്ചു എന്ന് പറയുമ്പോൾ ആസക്തനായ പുരുഷന് പെണ്ണിനെ കീഴടക്കാൻ ആക്രമണോത്സുകതയുടെ ചിഹ്നമായി ലിംഗം മാത്രമല്ല തലയും ബലാൽക്കാരത്തിനുള്ള ഉപാധിയാകുന്നുവെന്ന് നോവലിൽ പറയുന്നുണ്ട്. ശരീരം മുഴുവൻ കൊണ്ടും ഹിംസിക്കുന്നവൻ, തുളച്ചുകയറുന്നവൻ എന്ന പ്രത്യക്ഷാർത്ഥം ഭീതിദമായ സമകാലിക വാർത്തകളിലേക്കെത്തിക്കുന്നു. അപമാനിതയും വ്രണിതയുമായി പൊള്ളിക്കരിഞ്ഞവളെ വീണ്ടും പൊള്ളിക്കാനാവില്ല. ഈ സംഭവങ്ങളൊക്കെ എത്തിക്കുന്നത് പെണ്ണിൻ്റെ ആത്മഹത്യാ കാരണങ്ങളിലേക്കാണ്. ദുരിതകാണ്ഡങ്ങൾ താണ്ടിയ ഒരു പെണ്ണ് ആത്മഹത്യയെക്കുറിച്ച്, ഒളിച്ചോട്ടത്തെക്കുറിച്ച് ചിന്തിക്കുന്നതിലെന്താണ് തെറ്റ്? സരസ്വതി നദിയിൽ നിരവധി പേർ ആത്മാഹുതി ചെയ്തിട്ടുണ്ടത്രെ. അവരുടെ കണ്ണീര് കുടിക്കേണ്ടി വന്നതുകൊണ്ട് കൂടിയാണ് സരസ്വതിയിൽ നിന്നും ശതരൂപയായത്. ഭൂഗർഭത്തിലൂടെ അഗ്നിജ്വലിപ്പിച്ച് അവളിപ്പോഴും ഒഴുകുന്നു. ഇത്തരം എത്രയോ സ്ത്രീകൾ ഈ ഭൂമുഖത്ത് ജീവിക്കുന്നു. എത്രയോ തവണ മരിച്ചു ജീവിച്ചിരിക്കുന്നവർ. ഇതൊരു ആമുഖം മാത്രമെ ആവുന്നുള്ളു. മുദ്രിതയുടെ മെയിൽ കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിന്നരികിലൂടെ ഒഴുകിയിരുന്ന പുണ്യനദിയായ ചന്ദ്ര ഭാഗയെക്കുറിച്ചും അനിരുദ്ധനോട് പറയുന്നു. ഒരാളെ പ്രണയിച്ച് മറ്റൊരാളുടെ ക്രൂരതക്കിരയായവളാണ് ചന്ദ്രഭാഗ. പെണ്ണിൻ്റെ ഇഷ്ടം തിരഞ്ഞെടുക്കാനിവിടെ അധികാരമില്ലേ എന്ന ഒരായിരം ചോദ്യങ്ങൾ ഉത്തരമില്ലാതെ പ്രതിധ്വനിക്കുന്നുണ്ട്.</p><p><br /></p><p> നോവലിന് ആധാരമായ വിഷയങ്ങൾ ഗവേഷണപരമായ പഠനങ്ങളിലൂടെ എഴുത്തുകാരി സ്വായത്തമാക്കിയിട്ടുണ്ടെന്ന് ഈ ഉപകഥകൾ വെളിപ്പെടുത്തുന്നു. ഒരു പുരുഷൻ സ്ത്രീയെ വായിക്കുന്നതും, മനസിലാക്കുന്നതും, വിലയിരുത്തുന്നതും എണ്ണമറ്റ സംഭവപരമ്പരകളിലൂടെ ഇഴപിരിയാതെ വലിയൊരു ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്നു. അധീശത്വ മനോഭാവത്തിൽ തകർക്കാനുള്ള മനുഷ്യൻ്റെ കുറ്റവാസനകളേയും വിശദമായി പ്രതിപാദിക്കുന്നു. സൗമ്യതയും അനുരഞ്ജനവും ഇല്ലാതാകുമ്പോഴുള്ള തീക്ഷ്ണതയും ദഹനവും പൊള്ളിയും വെന്തും തളർന്നുമുള്ള ഭാവങ്ങൾ വായനക്കാരെ അലട്ടാതിരിക്കില്ല. പ്രണയത്തിൻ്റേയും പകയുടേയും വേലിയേറ്റങ്ങളും, വേലിയിറക്കങ്ങളും. തൻ്റെ സ്വാധീനവലയത്തിലായില്ലെങ്കിൽ എത്ര വേഗം പക കുടിയേറുന്നു. നമുക്ക് മുന്നിൽ നടക്കുന്ന നരവേട്ടകളും ആസിഡ് പ്രണയങ്ങളും അസഹിഷ്ണുതയുടെ അടയാളങ്ങൾ! ആഴ്ന്നിറങ്ങിയ പെണ്ണനുഭവങ്ങളുടെ നേരെഴുത്താണ് ഈ നോവൽ. അതീവ ശ്രദ്ധയോടെ ഒരെഴുത്തിൽ നിന്നും മറ്റൊരെഴുത്തിലേക്ക് പേന ചലിയ്ക്കുന്നു. </p><p><br /></p><p>കേവലം കാഴ്ചകൾ തേടിയോ, നേരമ്പോക്കിനോ അല്ല മുദ്രിതയടക്കമുള്ളവർ യാത്രക്ക് തിരിക്കുന്നത്. അടിയറവ് പറയേണ്ടി വന്ന സ്വത്വാന്വേഷണങ്ങളെ തിരക്കിയാണ്. അഥവാ തിരിച്ചുപിടിക്കാൻ. ആത്മഹത്യ ചെയ്ത സ്ത്രീകളുടെ ബീഭൽസത നിറഞ്ഞ സ്ത്രീ മുഖങ്ങളിൽ നാം കണ്ടവരുമുണ്ടാകാം. നിശ്ചയിച്ച പ്രകാരം യാത്രാ ദിവസം വന്നെത്തുമ്പോഴാണ് അന്ന് മുദ്രിതയെന്ന കേന്ദ്ര കഥാപാത്രം മാത്രം എത്തുന്നില്ലെന്നറിയുന്നത്. ആകസ്മികമായ ഗതിവിഗതികൾ. അവിടെ നിന്നും തുടങ്ങുന്ന അന്വേഷണാത്മകത നിറഞ്ഞ നോവൽ പലതും സ്ത്രീ ജീവിതങ്ങളോട് പറയുന്നു, ഓർമ്മിപ്പിക്കുന്നു. മുദ്രിതയിലൂടെയുള്ള അന്വേഷണം സർവ രഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാ നാരായണി, ബേബി വെണ്ണിലാ, ഹന്ന, ശാശ്വതി, മരിയ നളിനി, മധു മാലതി എന്നീ ഒൻപത് സ്ത്രീകളിലേക്കെത്തുമ്പോൾ നോവലിൻ്റെ ഗതി മാറുന്നു. ഈ പേരുകൾക്കെല്ലാം പറയാനോരോ ആഴമുള്ള ജീവിതങ്ങളുണ്ട്. തട്ടിയും, മുറിഞ്ഞും, മറിഞ്ഞും, എഴുന്നേറ്റും ,പൊരുതിയും ഉള്ള അതിജീവന കഥകൾ .നിലവിലെ വ്യവസ്ഥിതിയോടുള്ള ഒരു കൂട്ടം സ്ത്രീകളുടെ കലഹത്തിൻ്റെ കഥയാണിത്. ഒപ്പം നാഗരിക ജീവിതത്തിൻ്റെ സ്വാർത്ഥതയും ഹൃദയശൂന്യതയും ,രാഷട്രീയ സാമൂഹ്യ പരിസരങ്ങളും അനാവൃതമാകുന്നു. ഉദ്വേഗഭരിതമായല്ലാതെ വായിച്ചു മടക്കാനാവില്ല ഈ പുസ്തകം.</p><p>മുദ്രിതയെ അവസാനം നാമറിയുന്നത് വാക്കറിൽ നടക്കുന്ന ഒരു സ്ത്രീയായാണ്.ശക്തമായ നിലപാടുകൾ പറഞ്ഞത് അവരാണോയെന്ന് സംശയം തോന്നാം. എന്നാൽ നമ്മളിൽ ഓരോരുത്തരിലും മുദ്രിതയുണ്ട്. അടയാളപ്പെടുത്തുന്നവൾ. മൗനത്തിന് മറുപടിയായി ഉച്ചത്തിൽ വാക്കുച്ചരിക്കുന്നവൾ. സ്ത്രീപക്ഷ നിലപാടുകൾ ഉറച്ച ശബ്ദത്തിൽ പറയുന്നവൾ. മലയാള സാഹിത്യത്തിൻ്റെ പുതിയ ഭാവുകത്വത്തിന് മുതൽക്കൂട്ടാണ് ഈ കൃതി. സ്വപ്നവും യാഥാർത്ഥ്യവും ഭ്രമാത്മകതയും പലയിടത്തും നിന്നും ശക്തമായി ഒഴുകിയെത്തുന്ന നദികളായി സ്ത്രീകൾ മാറുന്നു. ചതിക്കപ്പെട്ടവൾ പ്രതികാര ദുർഗ്ഗയായി വെള്ളപ്പൊക്കങ്ങളുണ്ടാക്കുന്നു. ആസുരതയെ ഒന്നോടെ വിഴുങ്ങി അവൾ പ്രളയഭരിതയായി ഒഴുകുകയാണിപ്പോഴും . വായനാന്ത്യത്തിൽ ഒരന്ത:സംഘർഷം നമുക്കൊപ്പം കൂടാം.....!</p><p> </p><p><br /></p><p>ഇന്ദിരാ ബാലൻ</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-23641815620448270082022-02-23T23:41:00.003-08:002022-02-23T23:48:05.717-08:00<p>ആദ്യെഴുത്ത്.....പെൻസിൽ വിചാരം</p><p><br /></p><p>നീലച്ചട്ടയുള്ള ഡയറിത്താളിൽ</p><p> പണ്ടൊരഞ്ചാം ക്ലാസുകാരി</p><p>കുറിച്ചിട്ട പെൻസിലിൻചിത്രം</p><p>പടി കടന്ന് വരുന്നുണ്ട്</p><p>പെൻസിലിന്നെന്ത്, മനസ്സ്</p><p>വികാരം?എന്നാലാച്ചിത്രത്തിൽ</p><p>കാണാം നമുക്കാ പെൻസിലിൻ </p><p>പൊള്ളും ഹൃത്തടം ,പേടിച്ച -</p><p>രണ്ടിരിപ്പൂ കുട്ടമ്മാൻ്റെ കൊച്ചു </p><p>കടയിൽ പേനകൾക്കിടയിലൊരു </p><p>ഭാഗത്ത് , ആളുകൾ വരുമ്പോൾ</p><p> വിറപ്പൂ പെൻസിലും ,ആരാണെന്നെ കൊണ്ടുപോയി ചെത്തി ചെത്തി ചെറുതാക്കുകയെന്നൊരാശങ്ക</p><p> വളരുന്നു മനസ്സിൽ,കത്തിയോ, </p><p>ബ്ലെയ്ഡോ, കട്ടറോ കാണുമ്പോൾ </p><p>ആലില പോലെ വിറച്ചാധി കൂടും. </p><p>ലോകത്തിലെല്ലാവരുംവളരുമ്പോൾ ഞാൻമാത്രമിങ്ങനെചെത്തി -</p><p>ചെറുതാവുന്നതിൻ പൊരുൾ തിരഞ്ഞാകുലതയോടെ</p><p>കുട്ടമ്മാൻ്റെ കടയിൽ ഒളിച്ചു</p><p> കഴിഞ്ഞതിൻ ചിത്രം കുഞ്ഞു </p><p>ഭാവനയിലുണർന്നിരുന്നതിപ്പോഴു-</p><p>മേറെ തെളിഞ്ഞു കിടപ്പൂ മനസ്സിൽ. </p><p>പെൻസിലിൻ ആത്മകഥയാണാദ്യം</p><p>എഴുതിയതെന്നോർക്കുമ്പോൾ ചുണ്ടി-</p><p>ലൂറി വരുന്നുണ്ടൊരു ചെറു ചിരിയും!</p><p><br /></p><p>... ഇന്ദിരാബാലൻ ....</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-70705877122189706792022-02-03T18:39:00.004-08:002022-02-03T18:39:44.726-08:00മൗനവും വാക്കും<p> മൗനവും വാക്കും.... ഇന്ദിരാ ബാലൻ</p><p><br /></p><p>മൗനത്തിന് തിരശ്ശീലയിട്ടു</p><p>പറയുക വാക്കുകളുച്ചത്തിൽ</p><p>അടിയറവ് പറയാതെ</p><p>നീതിക്ക് വേണ്ടി കലഹിക്കണം</p><p>മൗനത്തിലുറഞ്ഞു പോയാൽ</p><p>കിട്ടില്ല നീതിയൊരിക്കലും</p><p>പറയാനുള്ളതാണ് വാക്കുകൾ</p><p>പറയേണ്ട നേരത്തത്</p><p>പറഞ്ഞില്ലെങ്കിൽ</p><p>പക്ഷി കണക്കെയവ</p><p>ഝടുതിയിൽ പറന്നു പോവാം</p><p>കടലെടുക്കും തീരം പോൽ</p><p>അസ്തമിക്കാം</p><p>കനവിൽ , മയക്കത്തിൽ</p><p> വഴുതി വീഴുന്നുണ്ട്</p><p>വാക്കുകളിങ്ങനെ</p><p>അകമേ വാക്കിൻ്റെ </p><p>ചില്ലകൾ പൂക്കുമ്പോൾ</p><p>പകർത്തിവെക്കണം വേഗം</p><p>തിക്കിതിരക്കി </p><p>മുന്നിലെത്തുവാൻ</p><p>തിരയടിക്കുന്നുണ്ട്</p><p>വജ്റ വാക്കുകൾ...</p><p>ചുട്ടി കുത്തി, </p><p>മെയ്ക്കോപ്പുകളണിഞ്ഞ്</p><p>കനലായും ,പാൽനുരയായും </p><p>വേഷപ്പകർച്ചകളിൽ</p><p>രംഗവേദിയിലെത്തുന്നുണ്ടവ</p><p>അകത്തേക്ക് മടങ്ങുവാൻ</p><p>വെമ്പുന്നുണ്ട് ചിലത്</p><p>മൗനം വേണ്ടിവിടെ</p><p>വാക്കിൻ്റെ ശിഖരമായ്</p><p>പൂത്തു പടരണം</p><p>മൗനത്തിൻ അടിവേരുകൾ</p><p>പിഴുതെറിഞ്ഞ് </p><p>വാക്കിൻ വടവൃക്ഷമായ്</p><p>നിസ്വരാമപരർക്ക്</p><p>കുടയായ് തണൽ വിരിച്ചാലും</p><p> ഉപാസിക്കുക വാക്കിനെ</p><p>ലോകത്തിൻ ശബ്ദമായ്</p><p>ഉച്ചത്തിലുച്ചത്തിൽ പ്രതിധ്വനിച്ച്</p><p>അറിവിൻ തിരി വെളിച്ചമാവണം</p><p>മൗനത്തിൻ നാവാകണം</p><p>ചക്രവാളങ്ങൾക്കപ്പുറവും</p><p>ജ്വലിച്ചുയരണം വാക്കിൻ്റെ</p><p>പൊൻക്കതിരുകളായി....!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-79965416675462734612022-02-03T18:38:00.006-08:002022-02-03T18:38:40.119-08:00ചുരം<p> ചുരം</p><p><br /></p><p>പൊള്ളും പനിക്കിടക്കയിൽ</p><p>നിന്നും ചുരമിറങ്ങി വരുന്നുണ്ട്</p><p>ഓർമ്മകൾ തൻ ലാവകൾ</p><p>ജീവിതത്തിൻ്റെ വളവുകൾ</p><p>തിരിവുകൾ എതിരുകൾ</p><p>കോമരം കണക്കെ ഉറഞ്ഞു</p><p>തുള്ളുന്നവ, നെറ്റിയിൽ</p><p>നിന്നൊഴുകും ചുടുചോരയിൽ</p><p>കട്ട പിടിച്ചു വിറങ്ങലിച്ചു കിടന്നവ</p><p>തൃക്കണ്ണിൽ നിന്നാളിയ</p><p>തീയിൽ ദഹിച്ചു പടിഞ്ഞാറ് -</p><p>കടലിൽ മുങ്ങിത്താണ സന്ധ്യ</p><p>ശ്യാമരാവുകൾ വഴി തടഞ്ഞു</p><p>പുഴയിലേക്കെറിഞ്ഞ നക്ഷത്രങ്ങൾ</p><p>പരിഹാസക്കനലിൽ വെന്തെരിഞ്ഞവ</p><p>കരളിൽ താഴിട്ടു കരുതി വെച്ച</p><p>ത്തല്ലിക്കെടുത്തിയ കനവുകൾ</p><p>കുറുകിക്കൊണ്ടരികിലണയവെ</p><p>കൊത്തിക്കൊത്തിയാട്ടിയോർ</p><p>തിരസ്ക്കാരത്തിൻ സൂചിമുനകൾ</p><p>അധീശത്വത്തിൻ തൊഴിക്കാലുകൾ</p><p>അനാഥമായ് നട തള്ളിയോർ</p><p>വരി തെറ്റാതെ നിരതെറ്റാതെ</p><p>ദഹിക്കാതകത്ത് കനം വെച്ച്</p><p>ചീർത്ത് കിടപ്പുണ്ട്, അതിദ്രുതം</p><p>ചുരമിറങ്ങി വരുന്നുണ്ടവ ഞാനാദ്യം, ഞാനാദ്യമെന്ന് കലമ്പൽ കൂട്ടി.....!</p><p><br /></p><p>.....</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-62532200691489177392022-01-31T08:02:00.003-08:002022-01-31T08:02:48.759-08:00നിളയോട്<p> നിളയോട്.......</p><p><br /></p><p>നിളേ ഉറങ്ങുന്നുവോ നീ</p><p>ഒഴുകുവാൻ മറന്ന് നിശ്ചലം</p><p>നിൻ വെള്ളിച്ചിലങ്ക തൻ</p><p>നിസ്വനങ്ങളുമിന്നെവിടെ?</p><p>എത്രയൂർജ്ജസ്വലയായ്</p><p>ഒഴുകിയിരുന്നവൾ</p><p>അസ്ത പ്രജ്ഞയാം കിടപ്പ്</p><p>കണ്ടതിനോവു പടരുന്നു </p><p>ബോധകോശങ്ങളിൽ</p><p>ജട പൂണ്ട കബരീഭരം</p><p>വിഷാദച്ഛവി കലർന്ന കണ്ണുകൾ</p><p>ശോഷിച്ച നിൻ കൈകാലുകൾ</p><p>ചൈതന്യവും വറ്റിവരണ്ടു</p><p>ഒരൊറ്റ ഞൊടിയിൽ</p><p>കാകോളമെറിഞ്ഞു </p><p>വിഷലിപ്തമാക്കി നിന്നെ</p><p>കഥകൾ ചൊല്ലി ചിരിച്ച് </p><p>വഴുതും പരൽമീനുകൾ</p><p>മത്സ്യഗന്ധികളുറങ്ങും</p><p>വെള്ളമണൽക്കൊട്ടാരങ്ങൾ</p><p>കടും വിഷമേറ്റടിയറവ് ചൊല്ലി</p><p>ഭാരതത്തിൻ മഹിമ കേൾപ്പിച്ചോൾ</p><p>കേവലമൊരു പുഴയായല്ലാതെ</p><p>തോളോടു തോളുരുമ്മി നിന്നവൾ</p><p>പാരിൽ പൈതൃകത്തിൻ</p><p>കൊടിക്കൂറയണിഞ്ഞവൾ</p><p>പാടിപ്പുകഴ്ത്തി കവികളെത്രയോ</p><p>നിൻ പെരുമതൻ ചരിതങ്ങൾ</p><p>ഇരുട്ടുമൂടിയ വഴികളിൽ</p><p>വെളിച്ചത്തിൻ വഴിച്ചാലുകീറിയവൾ</p><p>ഗായത്രിയായും മംഗലനദിയായുമെല്ലാം</p><p> നിൻ പരകായപ്രവേശങ്ങളല്ലയോ</p><p>പശ്ചിമഘട്ടത്തിൽ നിന്നുമുണർന്ന്</p><p>അറബിക്കടലിലേക്ക് ലക്ഷ്യമിട്ടവൾ</p><p>പാതിവഴിയിൽ മുറിഞ്ഞു കിടപ്പൂ</p><p>പതിതന്നരികിലണയാനാകാതെ</p><p>മാരിക്കാറണിക്കോളുകൾ </p><p>പടരുമ്പോൾ വീറോടെ</p><p> നൃത്തമാടുന്ന വർഷപാതത്തിൽ</p><p>മാത്രം നീ വേഷപ്രച്ഛന്നയായി മലങ്കാളിയെപ്പോൽ</p><p> കുത്തിയൊഴുകുന്നു</p><p>മാനവർ തൻ ക്രൂരകൃത്യ-</p><p>ങ്ങൾക്കിരയായി നീയും </p><p>സംസ്കാര സ്രോതസ്സിൻ </p><p>ചാലു വററിച്ചു</p><p>നേടുന്നതത്രെ</p><p> വികസനത്തിൻ </p><p>പുതിയ തന്ത്രങ്ങൾ ...!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-80695982674689411152022-01-25T04:25:00.006-08:002022-04-19T17:24:12.864-07:00ആകാശമാവുക<p> ആകാശമാവുക.... ഇന്ദിരാ ബാലൻ</p><p><br /></p><p>പഞ്ചവർണ്ണക്കൂടെങ്കിലും</p><p>തുരുമ്പെടുത്താൽ</p><p>അഴിമുറിച്ചിറങ്ങണം</p><p>നടക്കണം മൂളിപ്പാട്ടിന്നീണത്തിൽ</p><p>സ്നേഹത്തിന്നിടനാഴിയിലൂടെ</p><p><br /></p><p>ചിന്തകളിൽ</p><p>ചിതലേറുമ്പോൾ</p><p>താമസം വിനാ</p><p> കുടഞ്ഞെറിയണം</p><p><br /></p><p>പകലിൻ തെളിച്ചത്തിൽ</p><p>സൂര്യാംശുക്കളെ</p><p>കൈവെള്ളയിലേന്തി</p><p> മുഖമുയർത്തി നടക്കണം</p><p><br /></p><p>വലിച്ചു മുറുക്കിയ</p><p>അരക്ഷിതത്വത്തിൻ</p><p>തുടൽ പൊട്ടിച്ചെത്തുന്നുണ്ട്</p><p>പെരുവഴിയിൽ</p><p>പാന്ഥരായി പലരും</p><p><br /></p><p>ഉള്ളിലൊളിഞ്ഞ</p><p>മടക്കി വെച്ച</p><p>ചിറകുകൾ വിരുത്തി</p><p>പറന്ന് ഈ വിരിവാന -</p><p>മുള്ളാൽ പുണരണം</p><p><br /></p><p>വാരിക്കൂട്ടണം</p><p>പല വഴിയേ പിരിഞ്ഞ</p><p>വർണ്ണങ്ങളെ ഒരു </p><p>കുടക്കീഴിലേക്കായി</p><p><br /></p><p>മുറിവുകൾ തീർക്കുന്ന</p><p>മുള്ളുവേലികളേയും</p><p>കരിങ്കൽക്കൂട്ടങ്ങളേയും</p><p>പിഴുതെറിയണം</p><p><br /></p><p>അതിരുകളെ മുറിച്ചു നീന്തി</p><p>ഉയർന്ന വിതാനത്തിലേക്ക്</p><p>കുതിച്ചുയർന്ന്</p><p>സ്വയമൊരാകാശമായിത്തീരണം...!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-86152549717980439942022-01-22T04:28:00.007-08:002022-01-22T04:28:58.334-08:00സത്യമേവ ജയതേ<p> സത്യമേവ ജയതേ</p><p><br /></p><p>ജീവിതത്തിൻ്റെ ,സത്യത്തിൻ്റെ ചൂടും ചൂരും നിറഞ്ഞ കഥയാണ് വി.നടരാജൻ എഴുതിയ " പന്ത്രണ്ടാമത്തെ വീട് " ( ഭാഷാപോഷിണി-ഡിസംബർ ലക്കം - 2021) എന്നത് . കഥകൾക്കും കവിതക്കുമൊക്കെ ഹൃദയം നഷ്ടപ്പെടുന്ന കാലത്ത് ഹൃദയധമനികളുടെ നനുത്ത ചൂട് ആദിമധ്യാന്തം ഈ കഥയിലനുഭവപ്പെടുന്നു. സത്യത്തെ നിരവധി തവണ നുണയാണെന്ന് അക്കമിട്ട് പറഞ്ഞാൽ സത്യം താൽക്കാലികമായി ഇല്ലാതാകുകയും അനന്തരം വിജയശ്രീലാളിതമായി സത്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നത് യാഥാർത്ഥ്യമാണ്. ആത്യന്തികമായ വിജയം സത്യത്തിന് തന്നെയാണ്. </p><p><br /></p><p> വീടുകൾക്കും ഹൃദയമുണ്ട് . ഓരോ വീടുകളിലും ഇഷ്ടപ്പെട്ട എത്രയെത്ര ഇടങ്ങളെയായിരിക്കാം വേദനയോടെ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളത്. ആഹ്ളാദങ്ങളുടേയും വിരഹത്തിൻ്റേയും പ്രതീക്ഷകളുടേയും അകമുറികൾ! ഈ കഥയിലും പ്രധാന പ്രമേയം " വീട്" തന്നെയാണ്. ഒപ്പം മകളെപ്പോലെ കൊണ്ടു നടന്ന അംബാസിഡർ കാറും. ഒറ്റക്ക് ദീർഘദൂരം ഓടിച്ചു പോകുമ്പോഴൊക്കെ ഒരു മകളോടെന്നപ്പോലെ അയാൾ ആ കാറിനോടും സംസാരിച്ചു. അതോടൊപ്പം ജോലിയും പ്രതിബദ്ധതയും ബാധ്യതകളും ഉത്തരവാദിത്വങ്ങളും ബന്ധങ്ങളും വിള്ളലുകളും നിസ്സഹായതയും എല്ലാം ഇഴചേർന്ന് കിടക്കുന്നു. </p><p><br /></p><p>മുറിഞ്ഞുപോകുന്ന സ്വന്ത ബന്ധങ്ങളുടെ വാക്കിൻ്റെ പ്രഹരങ്ങൾ വായനക്കാരനുള്ളിലും മുറിവുകൾ സൃഷ്ടിക്കുന്നു .പലപ്പോഴും രക്തബന്ധങ്ങൾ അർത്ഥശൂന്യമാകുന്നു. സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ആ സ്വപ്നത്തിൽ നിന്നും അവിചാരിതമായി ശൂന്യതയിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥ ദൈന്യതയാണ്. അത് കൂടെപ്പിറപ്പുകളുടെ ചതി നിറഞ്ഞ മനസ്സുകളിൽ കൂടിയാകുമ്പോൾ ആ വഴിയുടെ ഇരുളിമക്ക് തീക്ഷ്ണതയേറുന്നു. ആത്മാർത്ഥതയും സത്യവും കുഴിച്ചുമൂടപ്പെടുന്നു. കഥാകൃത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ "മഴമേഘങ്ങളിൽ നിന്നൂർന്നു വീണ മഴ"നനയിച്ചതു പോലെ തന്നെ ഈ വായന അനുഭവപ്പെട്ടു.അകവും പുറവും ഒരു പോലെ നനയിപ്പിയ്ക്കുന്നു. ഉള്ളുരുക്കങ്ങളുടെ പ്രതിരൂപമാകുന്നുയിവിടെ മഴമേഘങ്ങൾ.</p><p><br /></p><p>കഥയും കവിതയുമൊക്കെ ജീവിതമാകുമ്പോൾ അത് ഹൃദയത്തോടടുത്ത് നിൽക്കുന്നു. തെറ്റുകൾ മായ്ക്കുന്ന സത്യത്തിൻ്റെ മഷിത്തണ്ടുകളിൽ നിന്നിറ്റു വീഴുന്ന ജല സ്പർശങ്ങൾ ചൂടുള്ള കണ്ണീർ തന്നെയാണ്. കണ്ണീരിൻ്റെ ചൂടോളം മറ്റൊന്നിനും നുണകളെ ശുദ്ധീകരിക്കാനാവില്ല. സ്വന്തമെന്ന് നിനച്ചവർ എറിയുന്ന കൂർത്തു മൂർത്ത വാക്കിൻ്റെ കല്ലുകൾ.അത് കൊണ്ട് പൊടിയുന്ന ജീവൻ്റെ ചോരത്തുടിപ്പുകൾ, ഈ കഥയിലെ ഓരോ വരിയിലും ഘനീഭവിച്ചു കിടക്കുന്നു.</p><p>നഗരത്തിലെ വാടക വീടുകളുടെ ശ്വാസം മുട്ടലിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും കാറ്റിലേക്കും കുളിരിലേക്കും പച്ചപ്പിൻ്റെ വാത്സല്യത്തിലേക്കും തിരിച്ചെത്താൻ കൊതിക്കുന്ന മനസ്സിൻ്റെ വിഹ്വലതകൾ എത്ര അനായാസമായാണ് നടരാജനെന്ന കഥാകൃത്ത് കോറിയിട്ടിരിക്കുന്നത്. ഭൂമി സാന്ത്വനമായി പൊതിയുന്നതുമൊക്കെ വായിക്കുമ്പോൾ അജ്ഞാതമായ ഒരു സുരക്ഷിതത്വ വലയം നമ്മളേയും അനുഭവിപ്പിക്കുന്നു.</p><p><br /></p><p>മുറ്റത്തും പറമ്പിലും യഥേഷ്ടം വളരുന്ന ചെടികൾ ,ടൈലുകൾ പാകാത്ത മുറ്റം, സൗമ്യ ശാന്ത ശീലരായ ചിലന്തികൾ കെട്ടുന്ന സാമ്രാജ്യം, മനുഷ്യരെന്ന പോലെ ജീവജാലങ്ങൾക്കും കയറി വരാനാവുന്നിടം, ഭൂമിക്കടിയിൽ മണ്ണിരകളിഴഞ്ഞ് ഭൂമിയുടെ ശ്വാസകോശങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന വായു, സംസ്കാരവാഹകരായ നദികൾ തൊടുന്നയിടം ഇങ്ങിനെ പ്രകൃതിയോട് തൊട്ടു നിൽക്കുന്ന മതിലുകളില്ലാത്ത വിശാലമായ ഒരു വീടാണ് അയാളുടെ സങ്കൽപ്പം. പരിസ്ഥിതിയിലേക്കും മാനവികതയിലേക്കും ഈ കഥയിൽ വാതിലുകൾ തുറക്കുന്നുണ്ട്.</p><p><br /></p><p>കടുത്ത അനുഭവങ്ങളുടെ അസ്ത്രമേറ്റ് നെഞ്ചിലുതിർന്ന പച്ച രക്തത്തിൽ ചാലിച്ചു കുറിച്ച കഥ. സ്വാർത്ഥതയുടെ കാലത്ത് ജീവിതം കടലെടുത്ത് മറുകരകാണാതെയുഴലുമ്പോഴും മുഖം നോക്കാതെ കരിങ്കൽച്ചീളുകൾ എറിഞ്ഞു രസിക്കുന്നവരുണ്ട് സമൂഹത്തിൽ. കൂടെപ്പിറപ്പുകൾ പോലും ചന്ദ്രഹാസമിളക്കി പോരിന്നു വിളിക്കുന്ന കാലം. ബന്ധങ്ങളുടെ ശിഥിലതയിൽ എറിഞ്ഞിട്ട വാക്കുകളുടെ പുകഞ്ഞു നീറൽ, തുലാവർഷക്കെടുതികൾ തന്ന് ശാപവാക്കുകളുച്ചരിക്കുന്നവർ ,നുണകൾ പറഞ്ഞ് അർദ്ധ പ്രാണനാക്കിയവർ ഇങ്ങിനെ സമൂഹത്തിലെ പല പല മുഖങ്ങളുടെ നെറികേടുകൾ എല്ലാം അഭ്രപാളിയിലെന്ന പോലെ ആസ്വാദക മനസ്സിൽ തിര നീക്കിയെത്തുന്നു. ജീവിതം മുഴുവൻ സത്യം തെളിയിക്കാനുള്ള ധർമ്മയുദ്ധത്തിൽ ഉച്ചയുടെ തീക്ഷ്ണതയിലേക്ക് നോക്കിയിരുന്ന് തീർത്തത് പതിനെട്ടു വർഷങ്ങളാണ്. " ഉച്ച "ജീവിതത്തിൻ്റെ മധ്യവയസ്സു കൂടിയാകുന്നു. ഉച്ചയിലേക്ക് നോക്കിയിരിക്കുക എന്ന് പറയുമ്പോൾ യൗവ്വനത്തിൽ തുടങ്ങിയ സമരമാണ്. ചില ജീവിതങ്ങൾ അങ്ങിനെയാണ്. സത്യത്തിൻ്റെ പാതയിലൂടെ ചരിച്ചാലും വിപരീത ദശാസന്ധികളിലേക്കെത്തിക്കും . ജീവിതത്തിൻ്റെ ഊർജ്ജസ്വലത നഷ്ടപ്പെടാറാവുമ്പോഴായിരിക്കും ഫലശ്രുതിയുണ്ടാവുക. ജീവിത പോരാട്ടത്തിൽ ഓജസ്സ് വറ്റി കാലവിളംബമേറ്റെങ്കിലും സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വിരുന്നു വന്ന തിളക്കമുറ്റ നക്ഷത്രമായി സത്യം തിളങ്ങി നിൽക്കുന്നിടത്ത് ഈ കഥ പൂർണ്ണമാകുന്നു. വായന അന്ത്യത്തിലെത്തുമ്പോൾ നീതി ലഭിച്ചെങ്കിലും നമുക്കുള്ളിലും ഒരു അറിയാവ്യഥയുടെ നീറ്റലനുഭവപ്പെടാം. അത് തന്നെയല്ലെ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള പാരസ്പര്യം!</p><p><br /></p><p>... ഇന്ദിരാ ബാലൻ ....</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-48390371080575868492022-01-22T04:28:00.002-08:002022-01-22T04:28:21.071-08:00ഒറ്റമരക്കാട്<p> ഒറ്റമരക്കാട് - ഇന്ദിരാ ബാലൻ</p><p><br /></p><p>ഉണങ്ങിയോ ചില്ലകൾ കരിഞ്ഞുവോ പൂക്കൾ</p><p>വിളറി വെളുത്തു നിൽപ്പൂ ഒറ്റമരക്കാട്</p><p>എത്ര പുഷ്ക്കലമായിരുന്നു ചുറ്റും</p><p>തുറന്നൊരാകാശം, ചിരിക്കും നക്ഷത്രങ്ങൾ, തലയാട്ടും കുഞ്ഞു ചെടികൾ, പാട്ടുപാടും കാട്ടുചോലകൾ, സ്വപ്നങ്ങൾ വിതറുംപൂമ്പാറ്റകൾ, സ്വർണ്ണ വെയിൽനാളങ്ങളായ് വർണ്ണത്തുമ്പികൾ ,തുള്ളിക്കളിക്കും കലമാനുകൾ, നിശ്ശബ്ദ സൗന്ദര്യമായ് വെള്ളില പൂക്കൾ, അഞ്ജനം ചാർത്തിയ ശംഖുപുഷ്പങ്ങൾ, പൂത്തുലയും കുടമുല്ലകൾ</p><p>തെറ്റുകൾ മായ്ക്കും മഷിത്തണ്ടുകൾ, ചുറ്റിപ്പിണരും സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ</p><p>ഒക്കെവേ കരിഞ്ഞു പോയി കാട്ടുതീയിൽ</p><p>വീണ്ടും കുരുത്തു തളിർക്കാനെത്ര നേരം</p><p>നെറികേടിൻ ചൊല്ലുകൾ മാത്രം</p><p>പടർന്നു പിടിക്കുന്നതതിവേഗം ,കാപട്യ-</p><p>ത്തിൻ യന്ത്രശാലയിലൊരുങ്ങുന്നു</p><p>നുണകൾ തൻ പുതിയ തന്ത്രങ്ങൾ</p><p>അസഹിഷ്ണുത തൻ ചുവപ്പു പടർന്ന</p><p>മുഖങ്ങളിൽ വലിയുന്നു പേശികൾ</p><p>ശ്വാസനിശ്വാസങ്ങളിൽപ്പോലും കൊടും വിഷം</p><p>എന്നാലുമീ ഏകാന്ത വനവീഥിയിൽ</p><p>ഒറ്റമരമായി തന്നെ നിന്ന് പൊരുതി</p><p>നേടും പുതിയൊരറിവിൻ പന്തങ്ങൾ ...!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-85724488977164749332022-01-22T04:26:00.004-08:002022-01-22T04:26:34.222-08:00അമ്മയെന്ന ക്യാൻവാസ്<p> അമ്മയെന്ന ക്യാൻവാസ് ..... ഇന്ദിരാ ബാലൻ</p><p><br /></p><p>"അമ്മ" യെന്ന സത്യത്തെ, ശക്തിയെ അതിൻ്റെ സാർവ്വജനീനതയോടു കൂടി ഒരു ക്യാൻവാസിലെന്നതു പോലെ വരച്ചിട്ട വാങ്ങ്മയച്ചിത്രമാണ് യുവകവി കൃഷ്ണനുണ്ണി ജോജിയുടെ "അമ്മ പൂർത്തിയാക്കാത്ത ചിത്രങ്ങൾ " .</p><p><br /></p><p>അമ്മ എന്ന വിശ്വമാനവികതയുടെ നേർസാക്ഷ്യമെന്നു പറയാം ഈ കവിത. അമ്മയുടെ ചിത്രങ്ങളിലെ മഴമേഘങ്ങൾ അമ്മയുടെ കൈ പിടിച്ച് പെരുമഴയിലൂടെ നടന്നുപോകുന്ന ആ ചെറുപ്പക്കാരൻ്റെ സ്വപ്നങ്ങളായിരുന്നു. ഒരിക്കലും പ്രസവിക്കാത്ത ചിത്രങ്ങളായി അവ ഉള്ളിൽ ഘനീഭവിയ്ക്കുന്നുണ്ട്.</p><p><br /></p><p>അമ്മ ബാക്കി വെച്ചു പോയ, അഥവാ വരച്ചു തീർക്കാത്ത ഒഴിഞ്ഞ ക്യാൻവാസായാണ് അവരുടെ വെളുത്ത വീടിനെ കവി ഉപമിയ്ക്കുന്നത്.ആ ഉപമയിലുണ്ട് നിസ്സഹായതയും കണ്ണീരും . അവിടുത്തെ ജനലുകളിലെ ഉണങ്ങാത്ത ചായം പോലെയുള്ള ദിനരാത്രങ്ങളിൽ നിറയുന്നുണ്ട് ഉപ്പുരസമുള്ള നനഞ്ഞ വിചാരങ്ങൾ. ആറ്റികുറുക്കിയ വരികളിലൂടെ ഒഴുകുന്നുണ്ട് തിരക്കോളേറിയ ഒരു കടൽ. ബാല്യത്തിലെ താരാട്ടിന് ഒരു ചിത്രമെങ്കിലും വരയ്ക്കുമെന്ന പ്രത്യാശയുടെ പ്രതീക്ഷയുടെ ഉണങ്ങാത്ത മുറിവിൻ്റെ നീററലുണ്ട്.</p><p>ഒഴിഞ്ഞ ചുമരുകളിൽ കരിക്കട്ട കൊണ്ട് വരച്ചിട്ട ചിത്രത്തിന് ചോരയുടെ കുടുംചുവപ്പുണ്ട്. കടലാസിൽ പേനകൊണ്ട് വരച്ച മലകൾ അടുപ്പിലിട്ട് കത്തിച്ചതാണത്രെ അമ്മയുടെ ക്യാൻവാസിലെ സൂര്യൻ.മലകൾ ഉയരത്തിലാണ്.ഉയരങ്ങളിലെ സൂര്യനെ എത്തിപ്പിടിയ്ക്കാൻ വെമ്പൽ കൊണ്ട ഹൃദയമാണ് അടുപ്പിലെരിഞ്ഞു തീർന്നത്. രൂപകങ്ങളും കൽപ്പനകളും കൊണ്ട് ജീവിതത്തിൻ്റെ ,ത്യാഗത്തിൻ്റെ, സഹനത്തിൻ്റെ വലിയൊരു ചിത്രമാണ് കവി വരച്ചിട്ടിരിക്കുന്നത്.ഈ അമ്മക്ക് മാധവിക്കുട്ടിടെ നെയ് പായസത്തിലേയും, കോലാടിലേയും അമ്മയുടെ ഛായ തോന്നുന്നുവെങ്കിൽ അതിലൽഭുതമില്ല. കാരണം സ്വന്തം ഇഷ്ടങ്ങളെ കഴിവുകളെ തനിക്കൊപ്പമുള്ളവർക്ക് വേണ്ടി തീറെഴുതി ജീവിതം ഹോമിച്ചു തീർക്കുന്ന അമ്മമാർ ഇങ്ങനെയൊക്കെയാണ്. പാതിരാത്രികളിൽ എല്ലാവരും ഉറങ്ങുമ്പോൾ കണ്ണീരൊഴുക്കി തന്നിലേക്കു തന്നെ ഒതുങ്ങുന്നവർ. അമ്മക്കെ ഇങ്ങിനെയൊക്കെ ആവാൻ കഴിയു. അത് തന്നെയാണ് സ്ത്രീയുടെ ശക്തി. ത്യജിക്കാനും വിട്ടുകൊടുക്കാനും കഴിയുന്നത് ഹൃദയശുദ്ധിയും മാനവികതയുമാണ്. അതിന് മുമ്പിൽ ഒരാസുരതയ്ക്കും വിജയിക്കാനാവില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെ അറിയില്ലേ? കുഞ്ഞിന് വേണ്ടി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് പൂതത്തിന് നൽകിയവൾ. അമ്മയുടെ അകക്കണ്ണിൻ്റെ തെളിച്ചം ഏതിരുട്ടിനും കെടുത്താനാവില്ല. </p><p><br /></p><p>ഈ അമ്മയുടെ ചിത്രങ്ങളിൽ മകനുണ്ട്. സൂര്യനും ചന്ദ്രനുമായല്ല, വയലേലകളിൽ ഇരുട്ട് കനക്കുമ്പോൾ വീട്ടിലേയ്ക്ക് വഴി തെറ്റുന്ന മിന്നാമിനുങ്ങിയായി. ആ മിന്നാമിനുങ്ങിൻ്റെ വീട് അമ്മയുടെ ഹൃദയമാണ്. അമ്മയുടെ ഓർമ്മകൾക്ക് നാഴികവട്ടത്തിൻ്റെ മിടിപ്പാണെന്ന് കവി ഊന്നിപ്പറയുന്നു. അമ്മ വരയ്ക്കാത്ത ചിത്രങ്ങൾ കാലത്തിൻ്റെ ക്യാൻവാസിൽ ഒരിക്കൽ പൂർത്തിയായേക്കാം എന്ന നിഗമനത്തിൽ കവിതയെത്തുമ്പോൾ നമുക്കുറപ്പിക്കാം ഓർമ്മകളുടെ തീച്ചൂടിലുണരുന്ന അമ്മയുടെ ക്യാൻവാസുകളിൽ തെളിഞ്ഞിരുന്നത് കണ്ണീരിൻ്റേയും സഹനത്തിൻ്റേയും വ്യാകരണങ്ങളായിരുന്നുവെന്ന്. അതിപ്പോഴും പച്ച വിറകു കൂട്ടികത്താൻ പ്രയാസപ്പെടുന്ന അടുപ്പിനെപ്പോലെ പുകഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട് .... അമ്മയുടെ ഹൃദയം ,അതാണീ ചിത്രങ്ങളുടെ ക്യാൻവാസ്. ...!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-34301235611604763302022-01-22T04:25:00.002-08:002022-01-22T04:25:18.715-08:00പലായനം<p> പലായനം - ഇന്ദിരാബാലൻ</p><p><br /></p><p>ഭീതിയുടെ</p><p>മറ്റൊരു പേര്</p><p>പലായനം</p><p>അതിലൊളിഞ്ഞിരിയ്ക്കുന്ന</p><p>അർത്ഥവ്യാപ്തി</p><p>ചരിത്ര ഭൂമികകളിൽ</p><p>മാത്രം കണ്ടവ</p><p>വർത്തമാനക്കാലത്ത്</p><p>തൊട്ട് നിൽക്കുന്നു</p><p>ഇടവപ്പാതികളേയും</p><p>തുലാവർഷങ്ങളേയും</p><p>പെററിട്ട്</p><p>മുക്കിക്കളയുന്ന</p><p>മഹാമാരിയുടെ</p><p> പരകായപ്രവേശങ്ങളിലൂടെ</p><p>അതിജീവനത്തിൻ്റെ</p><p>വാതിലുകൾ കൊട്ടിയടക്കുമ്പോൾ</p><p>ദിശയറിയാതെ</p><p>ഉഴലുന്ന സഞ്ചാരങ്ങൾ;</p><p>കാൽച്ചുവട്ടിലെ</p><p>മണ്ണൊലിച്ചു പോകുമ്പോൾ</p><p>ഉയരുന്ന ഭൂമിയുടെ</p><p>നിലവിളികൾ !</p><p>യാത്രയിൽ,</p><p>കൊടുംവെയിലേറ്റ് </p><p>കരിയുന്നവർ</p><p>പെരുമഴയിൽ </p><p>കുതിർന്നൊലിയ്ക്കുന്നവർ</p><p>ഹിമപാതങ്ങളിൽ </p><p>മരവിക്കുന്നവർ</p><p>മുന്നിൽ കെട്ടിപ്പൊക്കുന്ന</p><p>അതിരുകൾ, മതിലുകൾ</p><p>ഈ മഹാകാവ്യമളക്കാൻ</p><p>ഏതളവുക്കോലുണ്ടിവിടെ?</p><p>സ്വയം കണ്ടെത്താനാകാതെ</p><p>കാൽച്ചുവടുകളുറപ്പിക്കുവാൻ</p><p>മണ്ണ് തിരഞ്ഞുക്കൊണ്ടിരിക്കയാണ്</p><p>അവരിപ്പോഴും !</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-84606742423943872292022-01-22T04:23:00.004-08:002022-01-22T04:23:55.700-08:00ചെയ്തു തീർക്കാനെത്രയോ<p> ചെയ്തുതീർക്കാനെത്രയോ .... ഇന്ദിരാ ബാലൻ</p><p><br /></p><p>ജീവിതമെന്നത് പ്രതിബദ്ധത നിറഞ്ഞതാണ്. മനുഷ്യ ജീവിതാസ്തിത്വങ്ങളുടെ ഉത്തരവാദിത്വങ്ങളും വളരെയധികം ധാർമ്മികമാണ്. അതെല്ലാം ചെയ്ത് തീർത്ത ശേഷമേ ഈ ജീവിതം പൂർണ്ണമാകുകയുള്ളു എന്നൊരു ഊട്ടിയുറപ്പിക്കലാണ് ആര്യാംബികയുടെ "ഉടനെയൊന്നും " എന്ന കവിത പറയുന്നത്.</p><p>കവിത മുമ്പ് അബോധപരമായ ഒരു പ്രവർത്തനമായിരുന്നു.ഇന്നത് ബോധപൂർവ്വമായ പ്രവർത്തനമായിക്കൊണ്ടിരിക്കയാണ്. പലതും പറയാനുള്ള ശക്തമായ മാധ്യമം എന്ന് ഉറപ്പിച്ചു പറയാനാവും കവിതാസ്ഥലികളെ .</p><p><br /></p><p>ഓരോ ജന്മങ്ങൾക്കുള്ളിലും ഓരോ കർമ്മങ്ങളുണ്ടായിരിക്കും.വൈവിധ്യമാർന്നവ. അവയെ സ്വീകരിച്ച് ഭംഗിയായി നിർവ്വഹിക്കുന്നതിലുമുണ്ട് ചാരിതാർത്ഥ്യങ്ങൾ .അങ്ങിനെയുള്ള ഒരു പ്രമേയത്തെയാണ് ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്.</p><p><br /></p><p>ഉടനെയൊന്നും വിളിച്ചേക്കല്ലേ എന്ന തുടക്കത്തോടെ കവിത തുടങ്ങുന്നു. അങ്ങിനെ പറയുന്നതിൻ്റെ കാരണങ്ങൾ മറുവരികളായി ഒഴുകുന്നു. ഒരമ്മയുടെ ദൗത്യം പൂർത്തിയാക്കാനുണ്ട്.ഒരു കുഞ്ഞിനെ പെററിട്ടു പോവുക എന്നതല്ല, ആ കൊഞ്ചലിനെ വളർത്തി സമൂഹമധ്യത്തിലെ നല്ലൊരു മനുഷ്യനാക്കി വളർത്തേണ്ട വലിയ ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. അമ്മയുടെ കരുതൽ സ്നേഹം പരിഗണനയെല്ലാം കുഞ്ഞിൻ്റെ വളർച്ചയിൽ മുഖ്യ ഘടകങ്ങളാകുന്നു. അതാണവനെ നാളെയുടെ വാഗ്ദാനമാക്കുന്നത്. ആ കൊഞ്ചൽ നാളെയുടെ പ്രതിധ്വനിക്കുന്ന നല്ല മുഴക്കമാകാൻ അമ്മ ആഗ്രഹിക്കുന്നു. ഒരു നല്ല പൗരനെ വാർത്തെടുക്കേണ്ട ചുമതലാബോധത്തിൻ്റെ അടിവേരുകൾ അവിടെ നിന്ന് പടർന്ന് കയറുന്നു. </p><p><br /></p><p>ചെയ്തു തീർക്കേണ്ട മറ്റ് ഉത്തരവാദിത്വങ്ങളിലേക്കും വരികൾ വെളിച്ചം വീശുന്നു. മറ്റൊരു പുഞ്ചിരിയുടെ മുകളിൽ പൊടിമീശ കിളിർപ്പിക്കേണ്ടതുണ്ടെന്ന് പറയുമ്പോൾ ശൈശവ ബാല്യങ്ങളിൽ നിന്നും കവിത കൗമാരഘട്ടത്തിലേക്ക് കടക്കുന്നു. ചിലർ എപ്പോഴും തള്ളേമ്പിലൊട്ടി കളായിരിക്കും. അവരുടെ ഒട്ടിപ്പിടിച്ച വാശിക്കരച്ചിലുകളെ മാറ്റി ഒറ്റക്ക് നടക്കാനുള്ള ശക്തി പകരേണ്ടതുണ്ട്. സ്വന്തമായ നിലപാടുകളിൽ ശക്തമായ അഭിപ്രായങ്ങൾ ലോക മുഖങ്ങളിൽ കേൾപ്പിക്കാൻ ശക്തരാക്കേണ്ടതുണ്ട്. ഒറ്റപ്പെടുന്നവർക്ക്, നിസ്സഹായവർക്ക് കൂടെയെണ്ടെന്ന ബോധ്യപ്പെടുത്തലുകൾ നൽകേണ്ടതുണ്ട്. അലഞ്ഞലഞ്ഞ് ജീവിതഭാരം പകുക്കുന്ന കൂട്ടുപക്ഷിക്ക് കുടയായി ചാരത്ത് നിന്ന് ആ തൂവലിൻ്റെ നനവ് പതിയെ ഒപ്പിക്കൊടുക്കേണ്ടതുണ്ട്. ഇതിനൊക്കെയിടയിൽ നിന്നും അവഗണിക്കപ്പെട്ട ജീവിതങ്ങൾക്കൊപ്പം കൈകോർത്ത് പിടിക്കേണ്ടതുണ്ട്. അത്തരം ജീവിതങ്ങളെ കവി ഉപമിക്കുന്നത് നോക്കു, "ഒരിടത്തും എടുക്കാത്ത നിരോധിച്ച നോട്ടുകൾ പോലെ " .. ഈ വരികളിൽ കാവ്യാത്മകതയൊന്നും ഇല്ല. പക്ഷേ നിസ്സഹായതയുടെ ചിത്രത്തിന് മിഴിവുണ്ട് .വാക്കുകളിലടങ്ങിയ അർത്ഥം പലതും ധ്വനിപ്പിയ്ക്കുന്നു. വരികൾക്കിടയിലൂടെ ഒരു സങ്കടപ്പുഴ ഒഴുകുന്നുണ്ട്. ആ അവഗണനയെ ,സ്നേഹത്തെ സ്വയം ശുദ്ധീകരിച്ച് അക്ഷരങ്ങളാക്കി മാറ്റേണ്ടതും തൻ്റെ കടമയാണെന്ന് കവി തിരിച്ചറിയുന്നു. സ്വകാര്യ ദു:ഖങ്ങൾ മാത്രമല്ല സമൂഹ ദു:ഖങ്ങളും തൻ്റേതാണെന്ന ബോധ്യം - മാനവികത തന്നെയാണിവിടേയും ദർശിക്കുന്നത്.</p><p><br /></p><p> ഓരോ ഇടങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞ് മാറ്റുള്ളതാക്കി തീർക്കുക എന്ന ബോധത്തെ ഈകവിത അടിവരയിട്ട് സമർത്ഥിക്കുന്നു. </p><p><br /></p><p>ഒരു സ്ത്രീ പക്ഷക്കവിത എന്ന രീതിയിൽ നോക്കിക്കാണുമ്പോൾ ഒരെഴുത്തുകാരി വീടിനോടും കുടുംബത്തോടും സമൂഹത്തോടും എത്രമാത്രം സമരസപ്പെട്ട് തന്നോട് തന്നെ കലഹിച്ചും പ്രണയിച്ചുമാണ് തൻ്റെ ദൗത്യങ്ങളെ സാർത്ഥകമാക്കാൻ ശ്രമിക്കുന്നതെന്ന വ്യാഖ്യാനങ്ങൾ ഉരുത്തിരിയുന്നുണ്ടിവിടെ. കവിതാന്ത്യത്തിൽ തുടക്കം പറഞ്ഞത് പോലെത്തന്നെ കവി വീണ്ടും ഓർമ്മിപ്പിക്കുന്നു" ഉടനെയൊന്നും വിളിച്ചേക്കല്ലേ " ...... ചെയ്തു തീർക്കാൻ ഇനിയുമുണ്ടേറെ !</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-64589478903513645592022-01-22T04:22:00.001-08:002022-01-22T04:22:15.636-08:00വികസനം<p> വികസനം -ഇന്ദിരാ ബാലൻ</p><p><br /></p><p>ഒഴിഞ്ഞുപോയി </p><p>വീടിൻ പച്ചപ്പുകൾ</p><p>വികസനത്തിൻ </p><p>ടൈൽസുകളായെല്ലാം....</p><p>കാറ്റിൻ മർമ്മരങ്ങളില്ല, </p><p>കരുതലിൻ കാവലുകളില്ല</p><p>വീടോ വാസത്തിനല്ലാതെ </p><p>അലങ്കാരത്തിൻ</p><p>പ്രതീകം മാത്രമായ്</p><p>ദൂരങ്ങളെ താങ്ങി </p><p>കനം വെച്ചു കിടപ്പുണ്ട്</p><p>നടന്നു തേഞ്ഞകാലുകൾ</p><p>അഹന്ത തൻ </p><p>കോടാലികളൊ</p><p>വെട്ടിമാറ്റുന്നു</p><p>തണൽമരച്ചില്ലകളെ...</p><p>ഒഴുകാനാവാതെ </p><p>മെലിഞ്ഞു കിടപ്പുണ്ട്</p><p> മൗനമായ് പുഴകളും...</p><p>അണച്ചു പിടിക്കേണ്ടവരെ</p><p>തെറ്റുകൾ തിരുത്താതെ</p><p>വെട്ടി നുറുക്കി</p><p>ചിന്നുന്നു ചോരപ്പുഴകളും</p><p> രണഭൂവാകുന്നിവിടം</p><p>ദിനരാത്രഭേദമെന്യേ</p><p>കിളികൾ തൻ </p><p>കളമൊഴികളും </p><p>കവർച്ച ചെയ്തു</p><p>ശിശിരകാലത്തിലമർന്നു</p><p> പോറുന്നു മഞ്ഞു</p><p>മൂടിയ ജീവിതങ്ങൾ</p><p>നെടുവീർപ്പിടുന്നു </p><p>കാലചക്രത്തിൻ </p><p>ഋതുക്കളും...</p><p>സമരവീര്യമാർന്ന് </p><p>കേൾക്കുന്നുണ്ടിവിടെ</p><p>വികസനത്തിൻ </p><p>കാഹളങ്ങൾ</p><p>വികസനമത് </p><p>മർത്യ മനസ്സിൽ</p><p>നിന്നുയരണം </p><p>മാറ്റൊലികളാ-</p><p>യെന്നെത്രയോ</p><p>കാലമായ്</p><p>കവികളും </p><p>പാടുന്നുണ്ടിവിടെ .....!</p><p><br /></p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-18333386079553363272021-11-16T19:06:00.006-08:002021-11-16T19:17:40.611-08:00മറുപടി വേണ്ടാത്തവർ<p><br /></p><p><br /></p><p>മറുപടിയ്ക്ക് കാക്കാത്തവർ</p><p>അങ്ങിനെയാണ്</p><p>അവർ പറഞ്ഞു കൊണ്ടേയിരിക്കും</p><p>കേൾവിക്കാരൻ്റെ</p><p>കാലവും സമയവും സന്ദർഭവും നോക്കില്ല</p><p>തിരിച്ചൊന്നും കേൾക്കേണ്ടതില്ല</p><p>പറയേണ്ടതില്ല</p><p>പറഞ്ഞാലും ആ വാക്കുകൾ</p><p>ബധിര ബോധത്തിലറിയില്ല</p><p>അല്ലെങ്കിൽ</p><p>വായുവിൽ അലിഞ്ഞിട്ടുണ്ടാകാം </p><p>സ്വന്തം വാക്കുകളുടെ</p><p>മുറുകിയ മേളത്തിൽ</p><p>അവരങ്ങനെ മുങ്ങി പൊങ്ങിക്കൊണ്ടിരിയ്ക്കും</p><p>ഔചിത്യബോധം എന്നത്</p><p>ഉണ്ടാവുകയേയില്ല</p><p>താൻ മാത്രം ശരിയെന്ന ബോധത്തിൽ</p><p>വാക്കുകൾ എറിഞ്ഞുകൊണ്ടിരിയ്ക്കും</p><p>അപ്പുറത്ത് കേൾവിക്കാരൻ/കാരി</p><p>എപ്പോഴോ സ്ഥലം വിട്ടിട്ടുണ്ടാകാം</p><p>ആത്മപ്രശംസയുടെ</p><p>കുത്തൊഴുക്കിൽ പറയുന്നവർ</p><p>മാത്രമെ ബാക്കിയുണ്ടാവു</p><p>പറയുമ്പോൾ മറുപുറവും</p><p>കേൾക്കാനുള്ള മനസ്സുണ്ടായിരിക്കണം</p><p>രണ്ടു വശവും കാണാൻ</p><p>ശ്രമിയ്ക്കുന്നതല്ലെ ശരി?</p><p>" എറാൻ '' മൂളുന്ന കാലമൊക്കെ</p><p>എന്നേ പടിയിറങ്ങിക്കഴിഞ്ഞു !</p><p><br /></p><p>.... ഇന്ദിരാ ബാലൻ -</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-76210793622963729492021-11-12T14:29:00.003-08:002021-11-12T14:53:46.122-08:00മഴ<p> </p><p><br /></p><p>മുത്തശ്ശി തൻ പായാരം പോലെ</p><p>മുറ്റത്തു വന്നു പുലമ്പുന്നീ മഴ</p><p>കുട്ടികൾ കലപില കൂട്ടുമ്പോലെ</p><p> കുത്തിമറിഞ്ഞു കലഹിക്കുന്നീ മഴ</p><p>സ്വരങ്ങൾ നൃത്തം വെക്കും </p><p>മധ്യമ പഞ്ചമമാവുന്നുണ്ടീ മഴ</p><p> ഇടന്തലയും വലന്തലയും മുറുക്കി</p><p>ചെമ്പട താളത്തിൽ മുറുകുന്നുണ്ടീ മഴ</p><p>മൗനനൂലിലണിയായ് കിടപ്പുണ്ട്</p><p>പറയാതെ പോയ വാക്കുകളിങ്ങനെ</p><p>കാറ്റിൻ ദലമർമ്മരങ്ങളിലിറ്റു വീഴുന്നു</p><p>ജീവിതത്തിൻ കടൽച്ചൊരുക്കുകളും</p><p>തീർക്കുന്നുണ്ടവ വല്ലാത്തൊരാധിയും </p><p>ദിനരാത്രങ്ങളിൽ വെളുപ്പും കറുപ്പുമായി</p><p> ചിത്രങ്ങൾ വരച്ചും മായ്ച്ചും</p><p>ചേർത്തു പിടിയ്ക്കുന്നു ജീവിതമഴയിങ്ങനെ!</p><p><br /></p><p>.... ഇന്ദിരാ ബാലൻ ......</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-18783778152260035662021-11-07T22:17:00.009-08:002021-11-08T00:21:07.905-08:00ഒരാൾ സമൂഹമായി മാറുമ്പോൾ - <p> </p><p>ഒരാൾ അല്ലെങ്കിൽ ഒരു വ്യക്തി സമൂഹമായി മാറുകയെന്നത് ക്ഷിപ്രസാധ്യമായ ഒരു കാര്യമല്ല. സ്വാർത്ഥ പൂരിതമായ ലോകത്ത് പരസ്പര പ്രീണനങ്ങളും, അവനവനെ / വളെ മാത്രം മുൻനിർത്തി പ്രശംസനീയമായ തരത്തിൽ സ്വയം പുകഴ്ത്തുന്ന കാലവുമാണിത്. യാതൊരു സങ്കോചവുമില്ലാതെ അത് കാലത്തിൻ്റെ മുഖമായി മാറുന്ന അവസ്ഥ.അഹംബോധം കൊടുമുടി കയറുന്നു.</p><p><br /></p><p>ഈയവസ്ഥയിൽ നിന്നും മാറി നിന്ന് നോക്കിക്കാണാൻ സമൂഹത്തിൻ്റെ പരിഛേദമായി മാറുന്ന മാനവികതയ്ക്കേ കഴിയു. സമൂഹത്തിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിക്കുന്നവരേക്കാൾ അബോധപരമായി പ്രവർത്തിക്കുന്നവരുണ്ട്. നിസ്വരിൽ തന്നെക്കാണാനും പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളുടെ ദൈന്യത മുറ്റിയ മുഖങ്ങളിൽ സ്വന്തം മക്കളുടെ മുഖം കാണാനും കഴിയുമ്പോൾ മനുഷ്യ മനസ്സും വിശാലമാകുന്നു. സ്വാർത്ഥതയുടെ പരിമിതമായ വൃത്തത്തിന്നുള്ളിൽ നിന്നും പുറത്തു കടന്ന് വിശാലമായ ലോകത്തിലെ ചെറിയ മനുഷ്യനായി നിന്ന് വലിയ മനസ്സിനുടമയായിത്തീർന്നാൽ ഒരാൾക്ക് സമൂഹമായി മാറാൻ കഴിയും.അവർക്ക് മനസ്സിൽ വിഭാഗീയതയുടെ മതിലുകളുണ്ടാവില്ല. മറിച്ച് ബഹുസ്വരതയുടെ വിഷാദ നീലിമകൾ സ്വന്തം നോവായി അനുഭവപ്പെടുന്നവരാകാം. ഇതിനുദാഹരണമാണ് റഫീഖ് അഹമ്മദിൻ്റെ "വയ്യ " എന്ന കവിത .</p><p><br /></p><p>കവിത ആത്മഭാഷണമായിരിക്കുമ്പോഴും അത് ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുമ്പോൾ കവിതയുടെ ചിറക് ശക്തമാകുന്നു. അനന്തവിഹായസ്സിൻ്റെ ഭ്രമണപഥങ്ങളിലൂടെ കവിതക്ക് പറക്കാൻ കഴിയുന്നു. വിണ്ണും മണ്ണും പുലിയും പുഴുവുമെല്ലാം ഒന്നെന്ന ബോധത്തിലേക്കെത്തുന്നു. നിസ്സംഗമായ ഒരവസ്ഥ, ഒന്നിനോടും അമിത പ്രീതിയില്ലാതെയിരിക്കുക. അത് അറിവിൻ്റെ മണ്ഡലമാകുന്നു.</p><p><br /></p><p>കവിതയായിത്തീരാൻ കൊതിക്കുന്ന വാക്കുകളും ,സമുദ്രമായിത്തീരാൻ കൊതിക്കുന്ന തുള്ളികളും, സൂര്യനാകാൻ കൊതിക്കുന്ന ചെറു തിരികളും, ശലഭങ്ങളാകാൻ കൊതിക്കുന്ന പൂക്കളും ,ശിൽപ്പമാകാൻ കൊതിക്കുന്ന ശിലകളും, സുഗമ സംഗീതമായ് മാറുവാൻ കൊതിക്കുന്ന സ്വരങ്ങളുടെയുമൊക്കെ ഇടയിൽ ഒരു പച്ചയായ മനുഷ്യനാവാൻ കൊതിച്ചിട്ടും " ഒരാൾ ''ഒരു ജനസമുദ്രമായ് മാറിയ പ്രമേയമാണിത്. സ്വന്തം വീടിൻ്റെ പൂമുഖത്ത് ചാരുകസേരയിൽ കണ്ണടച്ചു കിടക്കുമ്പോഴും സമൂഹ ദുഃഖങ്ങൾ ഉള്ളിലെ കടലായി വിജൃംഭിയ്ക്കുന്നു. ഒരാളിൽ നിന്നും ഒരു സമൂഹമായി, രാഷ്ട്രമായി വികസിച്ച് അയാൾ ഒരു പ്രസ്ഥാനം തന്നെയാകുന്നു. ഒരു പാട് ജന്മങ്ങളുടെ നെടുവീർപ്പുകളും, പലായനങ്ങളും, പെയ്തൊഴിയാത്ത സങ്കടക്കടലുകളും കൊണ്ടയാൾ വിക്ഷുബ്ധനാണ്. വർത്തമാനകാലത്തിൻ്റെ അതിസങ്കീർണ്ണമായ പ്രശ്നങ്ങളിൽപ്പെട്ട് ആ മനസ്സ് ഉഴലുകയാണ്. ഒരു തുള്ളി മാത്രമാവാൻ കൊതിച്ച് ഒരു മഹാവർഷമായ് മാറുന്ന മനുഷ്യ ബോധങ്ങളുടെ ,മാനവികതയുടെ ചിത്രം എത്ര ആഴത്തിലാണ് കവി വരച്ചിട്ടുള്ളത്. അങ്ങിനെയൊരു മനസ്സായി ജീവിക്കാനായെങ്കിൽ അതാണ് ജീവിതതീർത്ഥാടനത്തിലെ പുണ്യം. ഒരാൾ സമൂഹമായി മാറുമ്പോൾ - ഇന്ദിരാ ബാലൻ</p><p><br /></p><p>ഒരാൾ അല്ലെങ്കിൽ ഒരു വ്യക്തി ഒരു സമൂഹമായി മാറുകയെന്നത് ക്ഷിപ്രസാധ്യമായ ഒരു കാര്യമല്ല. സ്വാർത്ഥ പൂരിതമായ ലോകത്ത് പരസ്പര പ്രീണനങ്ങളും, അവനവനെ / വളെ മാത്രം മുൻനിർത്തി പ്രശംസനീയമായ തരത്തിൽ സ്വയം പുകഴ്ത്തുന്ന കാലവുമാണിത്. യാതൊരു സങ്കോചവുമില്ലാതെ അത് കാലത്തിൻ്റെ മുഖമായി മാറുന്ന അവസ്ഥ.അഹംബോധം കൊടുമുടി കയറുന്നു.</p><p><br /></p><p>ഈയവസ്ഥയിൽ നിന്നും മാറി നിന്ന് നോക്കിക്കാണാൻ സമൂഹത്തിൻ്റെ പരിഛേദമായി മാറുന്ന മാനവികതയ്ക്കേ കഴിയു. സമൂഹത്തിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിക്കുന്നവരേക്കാൾ അബോധപരമായി പ്രവർത്തിക്കുന്നവരുണ്ട്. നിസ്വരിൽ തന്നെക്കാണാനും പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളുടെ ദൈന്യത മുറ്റിയ മുഖങ്ങളിൽ സ്വന്തം മക്കളുടെ മുഖം കാണാനും കഴിയുമ്പോൾ മനുഷ്യ മനസ്സും വിശാലമാകുന്നു. സ്വാർത്ഥതയുടെ പരിമിതമായ വൃത്തത്തിന്നുള്ളിൽ നിന്നും പുറത്തു കടന്ന് വിശാലമായ ലോകത്തിലെ ചെറിയ മനുഷ്യനായി നിന്ന് വലിയ മനസ്സിനുടമയായിത്തീർന്നാൽ ഒരാൾക്ക് സമൂഹമായി മാറാൻ കഴിയും.അവർക്ക് മനസ്സിൽ വിഭാഗീയതയുടെ മതിലുകളുണ്ടാവില്ല. മറിച്ച് ബഹുസ്വരതയുടെ വിഷാദ നീലിമകൾ സ്വന്തം നോവായി അനുഭവപ്പെടുന്നവരാകാം. ഇതിനുദാഹരണമാണ് റഫീഖ് അഹമ്മദിൻ്റെ "വയ്യ " എന്ന കവിത .</p><p><br /></p><p>കവിത ആത്മഭാഷണമായിരിക്കുമ്പോഴും അത് ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുമ്പോൾ കവിതയുടെ ചിറക് ശക്തമാകുന്നു. അനന്തവിഹായസ്സിൻ്റെ ഭ്രമണപഥങ്ങളിലൂടെ കവിതക്ക് പറക്കാൻ കഴിയുന്നു. വിണ്ണും മണ്ണും പുലിയും പുഴുവുമെല്ലാം ഒന്നെന്ന ബോധത്തിലേക്കെത്തുന്നു. നിസ്സംഗമായ ഒരവസ്ഥ, ഒന്നിനോടും അമിത പ്രീതിയില്ലാതെയിരിക്കുക. അത് അറിവിൻ്റെ മണ്ഡലമാകുന്നു.</p><p><br /></p><p>കവിതയായിത്തീരാൻ കൊതിക്കുന്ന വാക്കുകളും ,സമുദ്രമായിത്തീരാൻ കൊതിക്കുന്ന തുള്ളികളും, സൂര്യനാകാൻ കൊതിക്കുന്ന ചെറു തിരികളും, ശലഭങ്ങളാകാൻ കൊതിക്കുന്ന പൂക്കളും ,ശിൽപ്പമാകാൻ കൊതിക്കുന്ന ശിലകളും, സുഗമ സംഗീതമായ് മാറുവാൻ കൊതിക്കുന്ന സ്വരങ്ങളുടെയുമൊക്കെ ഇടയിൽ ഒരു പച്ചയായ മനുഷ്യനാവാൻ കൊതിച്ചിട്ടും " ഒരാൾ ''ഒരു ജനസമുദ്രമായ് മാറിയ പ്രമേയമാണിത്. സ്വന്തം വീടിൻ്റെ പൂമുഖത്ത് ചാരുകസേരയിൽ കണ്ണടച്ചു കിടക്കുമ്പോഴും സമൂഹ ദുഃഖങ്ങൾ ഉള്ളിലെ കടലായി വിജൃംഭിയ്ക്കുന്നു. ഒരാളിൽ നിന്നും ഒരു സമൂഹമായി, രാഷ്ട്രമായി വികസിച്ച് അയാൾ ഒരു പ്രസ്ഥാനം തന്നെയാകുന്നു. ഒരു പാട് ജന്മങ്ങളുടെ നെടുവീർപ്പുകളും, പലായനങ്ങളും, പെയ്തൊഴിയാത്ത സങ്കടക്കടലുകളും കൊണ്ടയാൾ വിക്ഷുബ്ധനാണ്. വർത്തമാനകാലത്തിൻ്റെ അതിസങ്കീർണ്ണമായ പ്രശ്നങ്ങളിൽപ്പെട്ട് ആ മനസ്സ് ഉഴലുകയാണ്. ഒരു തുള്ളി മാത്രമാവാൻ കൊതിച്ച് ഒരു മഹാവർഷമായ് മാറുന്ന മനുഷ്യ ബോധങ്ങളുടെ ,മാനവികതയുടെ ചിത്രം എത്ര ആഴത്തിലാണ് കവി വരച്ചിട്ടുള്ളത്. അങ്ങിനെയൊരു മനസ്സായി ജീവിക്കാനായെങ്കിൽ അതാണ് ജീവിതതീർത്ഥാടനത്തിലെ പുണ്യം. ജലകണമിററു വീഴുന്ന ഇലക്കുമ്പിളിൽ സമൂഹ പ്രതിബദ്ധത നിറഞ്ഞ ഒരു മനസ്സിനെ ഈ കവിത നമുക്ക് മുന്നിൽ നീട്ടിവെയ്ക്കുന്നു. 'ഒരാൾ 'എന്ന പ്രതീകം ജനതതിയുടെ സാഗരഗീതമായി മാറുന്നു....! </p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-76886518606542580832021-10-27T00:12:00.003-07:002021-10-27T00:12:56.555-07:00പ്രവാസം<p> പ്രവാസം .... ഇന്ദിരാ ബാലൻ</p><p><br /></p><p>മുപ്പത്തിരണ്ടാണ്ടുകളെത്ര</p><p>വേഗം പറന്നീ പ്രവാസ മണ്ണിൽ</p><p>പെറ്റമ്മയും പോറ്റമ്മയും </p><p>ഒന്നെന്നറിവൂ ജീവിത വേളയിൽ</p><p><br /></p><p>അമ്മ തൻ ഗർഭപാത്രത്തിൻ</p><p>മറ്റൊരു പേരത്രെ പ്രവാസം</p><p> മല്ലിഗെപ്പൂ ഗന്ധമൊഴുകും</p><p>കന്നഡ നാടിൻ ചാരുതയും</p><p><br /></p><p>വാക്കുകൾ കടഞ്ഞെടുക്കേണം</p><p>ഈ നാടിൻ പാട്ടെഴുതുവാൻ</p><p>കർണ്ണാടക തൻ കുതിപ്പായൊ -</p><p>ഴുകന്നിവിടെ കാവേരി</p><p>അവൾ തൻ കിതപ്പുകളത്രെ</p><p>കന്നഡമണ്ണിൻ ഖനികളും</p><p><br /></p><p>പൂത്തുനിൽപ്പൂ കണിക്കൊന്ന -</p><p>പോലിവിടേയും പീതപുഷ്പങ്ങൾ</p><p>പട്ടു വിരിച്ചു നിൽപ്പൂ</p><p>ഗുൽമോഹറുകളും</p><p>പെരുമ തൻ വർണ്ണസങ്കലന -</p><p>ങ്ങളിങ്ങനെ പൂവിട്ടു നിൽപ്പൂ</p><p><br /></p><p>കാവ്യത്തിൻ കനക മഴ</p><p>പെയ്യിച്ച കനകദാസരും</p><p>പുരന്ദരവിOല മുദ്ര </p><p>ചാർത്തിയ പുരന്ദരദാസരും</p><p><br /></p><p>സമത്വത്തിൻ വിത്തു</p><p>പാകി കനലുകളാറ്റിയ</p><p>ബസവണ്ണയും</p><p>ദേശസ്നേഹം </p><p>സിരകളെയൂട്ടിയ</p><p>കൂവെമ്പു, പൊന്ന, പമ്പ</p><p>മഹാനുഭാവർ തൻ</p><p>കാലടികൾ പതിഞ്ഞ</p><p>പുണ്യഭൂവിത്....</p><p><br /></p><p>പൂക്കളെ സ്നേഹിച്ചു</p><p>വർണ്ണങ്ങളെ തേടി നടന്ന</p><p>യെല്ലമ്മയെന്ന രേണുകാംബ</p><p>വാണൊരീ മണ്ണ്</p><p><br /></p><p>കൽപ്പാന്തങ്ങളേറെ</p><p>കഴിഞ്ഞെന്നാകിലും</p><p>ചിരസ്ഥായികളായി</p><p>മോഹനരാഗ നൃത്ത</p><p>സംഗീത ശിൽപ്പങ്ങളും</p><p><br /></p><p>ആത്മഹർഷങ്ങളായി</p><p>തുംഗ, കാവേരി, കൃഷ്ണ</p><p>ബ്രഹ്മപുത്രാ നദീ സഞ്ചയങ്ങളും</p><p><br /></p><p>യക്ഷഗാനം, കരഗാട്ടെ, </p><p>ജാത്രെ എന്നു വേണ്ട </p><p>നാടോടി പെരുമ </p><p>തന്നുൽസവങ്ങളും</p><p>വിളമ്പുന്നു പലമ തൻ</p><p>പെരുമകളും</p><p><br /></p><p>ആശാനാശയ ഗംഭീരമായ്</p><p>പാടിയ ഗെരൊസൊപ്പാ</p><p>നിർഝരികളുമീ നാടിൻ</p><p>കഥകൾ തോറ്റിയുണർത്തുന്നു</p><p><br /></p><p>കന്നഡ തൻ സഖിയാം</p><p>കേരള മണ്ണിൽ നിന്നു</p><p>മെത്തിയൊരീയാർദ്രമാം</p><p>മനസ്സും വണങ്ങുന്നു</p><p>മഹിമയേറും കർണ്ണാടകയാം</p><p> പോറ്റമ്മയെ എന്നുമെന്നും!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-30483910224250442832021-10-04T15:13:00.003-07:002021-10-04T15:13:18.703-07:00സൗഹൃദം<p> സൗഹൃദം -</p><p><br /></p><p>ആകാശത്തിൻ്റെ</p><p>വാതിൽ തുറന്ന്</p><p>പുതുമഴയായ്</p><p>പെയ്തിറങ്ങി</p><p><br /></p><p>മഴയ്ക്കു ശേഷം</p><p>വെയിൽ ചിറകുകളിൽ</p><p>ശലഭങ്ങളായ്</p><p>വർണ്ണപ്പകിട്ടാർന്നു</p><p><br /></p><p>എത്ര പൂക്കൾ, </p><p>എത്ര നിലാവുകൾ</p><p>ആർദ്രമായി</p><p> കഥകൾ ചൊല്ലി</p><p><br /></p><p>ചിരി മധുരങ്ങളിൽ</p><p>അലിഞ്ഞലിഞ്ഞു</p><p>കരയോടടുക്കുന്ന</p><p>കടൽ പോലെ</p><p>നുരകളിൽ പതഞ്ഞ് </p><p>പതഞ്ഞ് ......</p><p><br /></p><p>ഇടവേളകൾക്ക്</p><p>ദൈർഘ്യമേറി</p><p>ശൂന്യത കൈയ്യേറി</p><p>കർക്കട മഴയുടെ </p><p>തണുപ്പിലിങ്ങനെ</p><p>മൂടിപ്പുതച്ച് മൗനമായ്!</p><p><br /></p><p><br /></p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com1tag:blogger.com,1999:blog-3498061190113704399.post-89780737989806630852021-10-04T15:12:00.003-07:002021-10-04T15:12:29.020-07:00<p> ഓട്ടോഗ്രാഫ്</p><p><br /></p><p>കാലത്തിൻ്റെ</p><p>പഴകിയ ഏടുകളിലേക്ക്</p><p>മറഞ്ഞു പോയ</p><p> പേര്.</p><p>സ്നേഹത്തിൻ്റെ</p><p>രാഷ്ട്രീയം.</p><p>ചീന്തിയെറിയാനാവാത്ത</p><p>വിധം പറ്റിച്ചേർന്നത്.</p><p>പരിഭവത്തിൻ്റെ,</p><p>വിരഹത്തിൻ്റെ,</p><p>ചേർത്തു പിടിക്കലിൻ്റെ,</p><p>ശ്വാസനിശ്വാസങ്ങൾ.</p><p>അനുഭവങ്ങളിൽ നിന്നും </p><p>ജീവിതം കോരിയെടുത്ത്</p><p>ദേശാടനപ്പക്ഷികളെപ്പോലെ</p><p> വൻകരയിൽ നിന്നും</p><p> വൻകരകളിലേക്ക്</p><p>സഞ്ചരിച്ച ഒരു</p><p>തലമുറയുടെ</p><p>ശിലാലിഖിതങ്ങൾ പോലെ</p><p>കൊത്തിവെച്ച </p><p>സ്നേഹത്തിൻ്റെ</p><p>സൗഹൃദത്തിൻ്റെ </p><p>ഒളിചിന്നുന്ന</p><p>ഏടുകൾ ....</p><p>ചിതലരിക്കാത്ത</p><p> ഓർമ്മശേഖരമായി.</p><p><br /></p><p>...</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-22463287169471292262021-10-04T10:14:00.001-07:002021-10-04T10:14:11.029-07:00<p> പ്രണയ സൂര്യൻ 16 ...</p><p><br /></p><p>എൻ്റെ വെയിലുകളിലേക്കിറങ്ങി വന്ന</p><p>തുലാവർഷ പച്ചകൾ</p><p>വർഷങ്ങളുടെ കനമുണ്ടെങ്കിലും</p><p>ഇപ്പോഴും ഇന്നലെകളുടെ</p><p>ഹരിതാഭകളേക്കാൾ ജ്വലിക്കുന്നവ</p><p>ഒറ്റമരക്കാടുകളിലൂടെ</p><p>നൂണിറങ്ങുന്ന സൂര്യകിരണങ്ങൾ</p><p>ഏകതാനതയിൽ നിന്നും</p><p>ബഹുസ്വരതകളുടെ</p><p>ഇളകിയാട്ടങ്ങൾ !</p><p>എത്ര സംവത്സരങ്ങൾ നടന്നു കഴിഞ്ഞെങ്കിലും</p><p>പ്രണയം ഇപ്പോഴും</p><p>ഉൻമിഷിത്തമാക്കുന്നു</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-40631116418269863152021-10-04T10:12:00.003-07:002021-10-04T10:12:44.489-07:00പ്രണയ സൂര്യൻ - 15<p> പ്രണയ സൂര്യൻ - 15</p><p><br /></p><p>തെളിഞ്ഞു കത്തിയിരുന്ന</p><p>നിലവിളക്ക്</p><p>എന്നാണതിൽ ക്ലാവ് പിടിക്കാൻ തുടങ്ങിയത്</p><p>നടന്നു വന്ന നാട്ടുവഴിയുടെ</p><p>മണം അന്യമായപ്പോൾ</p><p>നഗര സംസ്കാരത്തിൻ്റെ</p><p>ധാടികൾ മടുപ്പിച്ചപ്പോൾ</p><p>നിലവറയിൽ മൂകയായി</p><p>ആ നിലവിളക്കിലെ</p><p>ഒറ്റത്തിരി കത്തി നിന്നു</p><p>ധ്യാന പൂർണ്ണമായ</p><p>മനസ്സോടെ</p><p>ഇപ്പോൾ ക്ലാവ് നീങ്ങിയ</p><p>സ്വർണ്ണ നിറമാണ് </p><p>ആ വിളക്കിന്</p><p>അവളിലെ ക്ലാവ് പിടിച്ച മൗനത്തെ</p><p>പ്രണയ സൂര്യൻ</p><p>തൻ്റെ കരങ്ങളാൽ</p><p>തേച്ചുമിനുക്കിയിരിക്കുന്നു</p><p>പുതിയ ഉടലിൽ</p><p>അവൾ ശോഭ കൈവരിച്ചിരിക്കുന്നു</p><p>ഒരേ തരംഗങ്ങൾ</p><p>കൂടിച്ചേരുമ്പോൾ</p><p>ഏത് മങ്ങലും</p><p>ശോഭയായി പരിണമിച്ചേക്കാം ....!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-75723110620469396252021-10-04T10:11:00.003-07:002021-10-04T10:11:43.590-07:00പ്രണയ സൂര്യൻ - 1 - 14<p> പ്രണയ സൂര്യൻ - 1.... ഇന്ദിരാ ബാലൻ</p><p><br /></p><p>ഒരു സ്വപ്നത്തിലാണ്</p><p>പ്രണയത്തിൻ്റെ നീല കരങ്ങൾ</p><p>എന്നിലേക്കെത്തിയത്</p><p>അവ്യക്തതയുടെ </p><p>മേഘമാലകളുമായി</p><p>മഴവില്ലിൻ്റെ സൗന്ദര്യമായിരുന്നു</p><p>സ്വപ്നത്തിൽ പൂത്തുലഞ്ഞത്</p><p>അബോധത്തിൽ നിന്നും</p><p>ബോധത്തിൻ്റെ സമതലങ്ങളിലെത്തിയപ്പോൾ </p><p>അത് വെറുമൊരു സ്വപ്നം മാത്രമായവശേഷിച്ചു</p><p>എന്നാൽ ഉച്ചവെയിലിന്</p><p>മുന്നേ ഒരു സ്വരം പല്ലവി പാടി</p><p>എന്നിലേക്കെത്തി</p><p>അത് പുതിയൊരു സ്വപ്നത്തെ</p><p>തിടമ്പേറ്റിയിരുന്നു</p><p>ഇപ്പോൾ ആ സ്വപ്നത്തേരിലാണ്</p><p>ജീവിതത്തിൻ്റെ ഉഷ്ണവെയിലിൽ</p><p>ഞാനും സഞ്ചരിക്കുന്നത്</p><p><br /></p><p><br /></p><p>പ്രണയസൂര്യൻ -2-</p><p><br /></p><p>മധ്യാഹ്ന വെയിലിൻ്റെ</p><p>ഉഷ്ണതാപങ്ങളിൽ</p><p>സമരസപ്പെട്ട്</p><p>നീങ്ങുമ്പോഴാണ്</p><p>നീലാകാശത്ത് നിന്നും</p><p>ഒരു പൂത്തുമ്പി പറന്നെത്തിയത്</p><p>ജന്മങ്ങൾക്കപ്പുറത്തെ</p><p>നിയോഗം പോലെ</p><p>ഓർക്കാപ്പുറത്ത് ആ തുമ്പി</p><p>ചിറകുകൾ വിരുത്തി</p><p>പറയാതെ പറഞ്ഞു</p><p>നിന്നോടെനിക്ക് പ്രണയമാണെന്ന്</p><p>അളന്നു മുറിച്ച വാക്കുകളിൽ</p><p>പറയാതെ തന്നെ പ്രണയം</p><p>ഒളിഞ്ഞിരുന്നു</p><p>അത് പറഞ്ഞ് ആ</p><p>പ്രണയത്തുമ്പി </p><p>പൂമരച്ചില്ലയിലേക്കാണ്</p><p>പറന്നു പോയത്</p><p>പ്രണയത്തിൻ്റെ വാചാലതയിലേക്ക്</p><p>പുതിയ ഭൂമിയും പുതിയ ആകാശവും</p><p>വീണ്ടും പ്രണയഭരിതരായി ...!</p><p><br /></p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 3</p><p><br /></p><p>മഞ്ഞുമലയിറങ്ങി വരുന്ന</p><p>പ്രണയ സൂര്യനെ വരവേൽക്കാൻ</p><p>സൂര്യകാന്തിപ്പാടങ്ങളൊരുങ്ങി</p><p>സാലഭഞ്ജികകൾ പൂത്താലങ്ങളേന്തി</p><p>അരുണൻ തെളിക്കുന്ന രഥത്തിൽ</p><p>സൂര്യകിരണങ്ങൾ ജ്വലിച്ചു</p><p>പ്രണയത്തിൻ്റെ താഴിട്ടുപൂട്ടിയ</p><p>വാതിലുകൾ ഭേദിച്ചു</p><p>ഭൂമിപ്പെണ്ണിനെ ഉർവ്വരയാക്കി</p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 4</p><p><br /></p><p>മുമ്പിലെ ഹിമപാളികൾ</p><p>ഓരോന്നായി മാറ്റിവെച്ച്</p><p>സുതാര്യമായ ചിന്തകൾക്ക്</p><p>തിരികൊളുത്തിയ പ്രണയസൂര്യൻ</p><p>തീക്ഷ്ണമായ തീജ്വാലകളുടെ</p><p>ചിറകുകളെ മാറ്റി പകരം</p><p>പ്രണയത്തിൻ്റെ സുഗന്ധപൂരിതമായ</p><p>ചിറകുകളെനിക്കേകി</p><p>സ്വപ്നത്തിൻ്റെ ആകാശ നിലങ്ങളിലേക്ക്</p><p>ചിക്കി മിനുക്കി പറക്കാൻ</p><p>വാക്കുകളിൽ നക്ഷത്രങ്ങൾ പൂത്തു</p><p>ചിത്തത്തിലായിരം മയിൽപ്പീലിക്കണ്ണുകളും</p><p><br /></p><p><br /></p><p><br /></p><p>പ്രണയസൂര്യൻ - 5</p><p><br /></p><p>ആകാശത്തിൻ്റെ നീലമേഘങ്ങൾക്കപ്പുറത്തെ</p><p>താഴ് വരയിൽ ധ്യാനനിരതനാണ്</p><p>എൻ്റെ പ്രണയസൂര്യൻ</p><p>എത്തിപ്പിടിക്കാനാകില്ലെന്നറിയാം</p><p>എന്നാലും മനസ്സിൻ്റെ ചില്ലു പേടകത്തിൽ</p><p>നിനക്കായി ഒരു മുറി ഞാനൊരുക്കി വെച്ചിട്ടുണ്ട്</p><p>വസന്തങ്ങളിൽ പൂക്കൾ കൺമിഴിക്കുമ്പോൾ</p><p>പ്രണയഭരിതമായ നിമിഷങ്ങളിൽ</p><p>നമുക്ക് അക്ഷര ചിരാതുകൾ</p><p>കത്തിച്ച് കനകോജ്വലനിമിഷങ്ങൾക്ക്</p><p>നിറം പകരാൻ</p><p><br /></p><p><br /></p><p>പ്രണയസൂര്യൻ - 6</p><p><br /></p><p>പ്രണയം അനാദിയാണ്</p><p>നീലാകാശവും നീലസമുദ്രവും</p><p>പാരസ്പര്യത്തിലലിയുമ്പോൾ</p><p>പ്രണയ സൂര്യൻ എന്നെ ജ്വലിപ്പിക്കുന്നു</p><p>ഹർഷവും വിഷാദവും</p><p>ഒരു പോലെ നിറഞ്ഞ</p><p>വിരഹത്തിൻ്റെ വിനാഴികകൾ</p><p>തീർക്കുമ്പോൾ പ്രണയസൂര്യൻ്റെ</p><p>നിനവുകളിൽ ഞാനലിഞ്ഞില്ലാതെയാവുന്നു</p><p><br /></p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 7</p><p><br /></p><p>മനസ്സിന് തീപിടിച്ച്</p><p>എത്ര തവണയാണ്</p><p>സംഘർഷത്തിൻ്റെ</p><p>ആരണ്യകത്തിലകപ്പെട്ടത്</p><p>അക്കരെ പച്ച കാണുമെന്ന</p><p>വിശ്വാസത്തിൽ</p><p>ഉയിർത്തെഴുന്നേൽപ്പുകളുടെ</p><p>തിരുവുത്സവങ്ങളിൽ</p><p>കൊട്ടിക്കയറുകയും</p><p>കൊട്ടിയിറങ്ങുകയും ചെയ്തു</p><p>അവിരാമമായി</p><p>ജീവിതത്തിൻ്റെ മൈൽക്കുറ്റികൾ</p><p>താണ്ടുമ്പോഴും</p><p>പ്രണയ സൂര്യൻ കാത്തിരിപ്പുണ്ടെന്ന്</p><p>അറിഞ്ഞില്ല</p><p>എന്നാൽ വിനാഴികകൾക്കൊടുവിൽ</p><p>ആ മുഹൂർത്തം</p><p>സമാഗതമായി</p><p>കിഴക്കിൻ്റെ ചക്രവാളം</p><p>തുറന്ന് സുസ്മേരവദനനായി</p><p>പ്രണയ സൂര്യൻ തൊട്ടടുത്ത്</p><p>പ്രത്യാശയുടെ</p><p>പൂർണ്ണ കുംഭങ്ങളുമായി...!</p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 8</p><p><br /></p><p>മഴക്കാടുകളിറങ്ങുമ്പോൾ</p><p>ഒരു നക്ഷത്രപ്പൊട്ടെന്നേ</p><p>കരുതിയുള്ളു</p><p>എന്നാൽ അത്</p><p>സൂര്യതേജസ്സാർന്ന</p><p>പ്രണയ സൂര്യനാണെന്നറിഞ്ഞില്ല</p><p>പിന്നീട് വാക്കിൻ്റെ</p><p>വജ്രത്തിളക്കങ്ങളിലൂടെ</p><p>അറിഞ്ഞു, നക്ഷത്രപ്പൊട്ടല്ല</p><p>അവക്കെല്ലാം നിദാനമായ</p><p>ഇന്ദ്രജാലത്താൽ</p><p>രാത്രിയേയും പകലാക്കുന്ന</p><p>അനന്തകോടി നക്ഷത്രങ്ങളുടെ</p><p>അധിപനായ പ്രണയസൂര്യനായിരുന്നുവെന്ന്</p><p>പണ്ട് രാജകുമാരിയുടെ</p><p>യൗവ്വന കുതൂഹലങ്ങളിൽ</p><p>മനസ്സിൽ സ്മരിച്ചപ്പോഴേക്കും</p><p>മുന്നിൽ പ്രത്യക്ഷനായ</p><p>കവച കുണ്ഡലങ്ങളണിഞ്ഞ</p><p>ദിനകരൻ...!</p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 9</p><p><br /></p><p>രാത്രി മഴയുടെ നനുത്ത</p><p>സ്പർശം പോലെ</p><p>ആമയ ദൂരീകരണത്തിനായി</p><p>എൻ്റെ ഗ്രീഷ്മ സന്ധ്യയിൽ</p><p>പെയ്തിറങ്ങി നോവുകളെ അലിയിപ്പിച്ച</p><p>പ്രണയസൂര്യാ... നിന്നെ സ്നേഹിപ്പൂ ഞാൻ</p><p>കനക്കുന്ന ജീവിതത്തിൻ്റെ</p><p>കനൽപ്പാളികൾക്ക് മീതെ</p><p>നടന്ന് നീങ്ങുമ്പോൾ</p><p>പുനർജ്ജനിയുടെ മന്ത്രമുരുവിട്ടു</p><p>ജന്മാന്തര ബന്ധത്തിൻ്റെ</p><p>ഇഴചേർത്തു പിടിച്ച പ്രണയമേ</p><p>എൻ്റെ കാവ്യ നഭസ്സിൽ</p><p>അക്ഷരത്താരകൾ വിരിയിച്ച്</p><p>പുതു സുഗന്ധമായി</p><p>നീ നിറയുന്നു</p><p>കണ്ടൂ ഞാനാ മിഴികളിൽ</p><p>ജ്വലിക്കുന്ന നഭ:ശ്ചര ഗോളം പോലെ</p><p>പ്രസരിക്കുന്ന പ്രഭാഭാസുരമുകുളങ്ങൾ</p><p>ഭാഷയുടെ സപ്ത സാഗരങ്ങളും</p><p>താണ്ടിവന്ന പ്രണയമേ</p><p>അറിയുന്നു ഞാൻ</p><p>പ്രണയ ലോകത്തിൻ്റെ നീതിസാരങ്ങൾ</p><p>മന്നിലെ വെറുമൊരു പുൽക്കൊടിയായൊരെന്നിൽ</p><p>പ്രണയതീർത്ഥം തളിച്ച</p><p>മാസ്മരികതയെ വിസ്മരിക്കാനാവില്ല ന്യൂനം...!</p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 10</p><p><br /></p><p>സീമന്തരേഖയിൽ പ്രണയമുദ്ര ചാർത്തി</p><p>എൻ മൗനത്തിന്നിടനാഴിയിൽ</p><p>പദവിന്യാസമുണർത്തി</p><p>പേർത്തുമീ തപ്തഹൃദന്തത്തിൻ</p><p>സ്പന്ദനമായ്</p><p>മറുവാക്കേതുമേ മൊഴിയാനരുതാഞ്ഞു</p><p>നിസ്വയായ് നിറയും മിഴിയിണ മാത്രം</p><p>നൽകി ഞാൻ നിൽപ്പൂ</p><p>മിന്നുന്നോരലുക്കണിയിച്ചെൻ</p><p>നരച്ച കനവുകൾക്ക്</p><p>നീയൊരു വാസര നിലാക്കൊഴുപ്പേകി</p><p>ഉള്ളിലൊളിയും കസവു തൂവലുകൾ</p><p>ചിക്കി മിനുക്കി ഞാൻ പറക്കവേ</p><p>കേട്ടുവോ വിതുമ്പുന്നൊരീ</p><p>മാനസത്തിൻ നിശ്വാസവും</p><p><br /></p><p>പ്രണയ സൂര്യൻ - 11</p><p><br /></p><p><br /></p><p>രജനീഗന്ധികൾ പൂത്തപ്പോൾ</p><p>വനസ്ഥലികളുടെ</p><p>ഏകാന്ത മൗനത്തിൽ നിന്നും</p><p>നീയെൻ്റെ ചാരത്തണഞ്ഞു</p><p>ഒരു ഗന്ധർവ്വനെപ്പോൽ</p><p>അഞ്ചിതൾ പൂവുകളിലെ</p><p>പഞ്ചബാണ ശരവുമായി</p><p>അരവിന്ദമായും അശോകമായും</p><p>ചൂതമായും നീലോൽപ്പലമായും</p><p>നവമാലികയായും</p><p>കാമദേവൻ പകർന്നാടിയപ്പോൾ</p><p>ലൗകികതയിൽ നിന്നും</p><p>അലൗകികതയിലേക്ക് നാം</p><p>പറന്നുയർന്നു</p><p>പതികാലത്തിൻ തുടികൊട്ടി</p><p>ആദിതാളത്തിൻ സംഗീതമുണർന്നു</p><p>ധീരശങ്കരാഭരണയായി</p><p>അർദ്ധനാരീശ്വര സംഗമ ഗീതത്തിൽ</p><p>ശൃംഗാരത്തിൻ്റെ പട്ടുചേലയണിഞ്ഞ്</p><p>ഏകാന്തയാമത്തിൽ </p><p>പരസ്പരമലിഞ്ഞ്</p><p>ഗീതഗോവിന്ദത്തിലെ</p><p>രാധാകൃഷ്ണനായി</p><p>വൃന്ദാവന സാരംഗിയിൽ</p><p>മതിമറന്ന നിമിഷങ്ങൾ</p><p>കല്യാണിയായി ഗാന കല്ലോലിനിയിലൂടൊഴുകി</p><p>ആത്മഹർഷഭരിതരായി</p><p>പൂത്ത ഗന്ധർവ്വ യാമങ്ങൾ...</p><p>രാവിൻ്റെ അവസാനയാമങ്ങളിൽ</p><p>നക്ഷത്രപ്പൊട്ടുകളെ കൂട്ടുപിടിച്ച്</p><p>നീ നീല നഭസ്സിൻ്റെ</p><p>അങ്ങേ തലയ്ക്കിലേക്ക്</p><p>തെന്നിത്തെന്നിയകലവേ</p><p>ഒരുഷസ്സു കൂടി ജന്മം കൊള്ളുകയായിരുന്നു ....!</p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 12</p><p><br /></p><p>ഋതുക്കൾ താണ്ടി നീയെത്തവേ</p><p>ചേതനയറെറാരെൻ ചേതസ്സി-</p><p>ലമൃതധാരയായ്</p><p>വ്യർത്ഥത തൻ വിളറും ജീവിതത്തിൽ</p><p>ജീവന സംഗീതമായ്</p><p>കുങ്കുമരാഗം വിതറി നീ പാടിയില്ലേ</p><p>ഭൂതകാലത്തിൻ കഥകളൊന്നൊന്നായ്</p><p><br /></p><p>സ്നേഹഗംഗയായൊഴുകിയെന്നാത്മാവിനെ</p><p>തഴുകി നീയോമനേ മാരിവില്ലി-</p><p>ന്നേഴുനിറം പകർന്നു ചാരുനൃത്തമാടവെ</p><p>നനുത്ത കറുകനാമ്പിൽ സ്നേഹാക്ഷരം</p><p>തീർത്തു, സാന്ദ്രമൗനത്തെ</p><p>ഭഞ്ജിച്ചൊരൂഷ്മള ലഹരിയായ്</p><p><br /></p><p>തുടുക്കും കപോലത്തിലിറ്റു വീഴും</p><p>നനവിന്നാർദ്രതയായ്, സ്നിഗ്ദ്ധമായ്</p><p>കുളിരേകും ഹിമകണത്തിൽ</p><p>രാഗവീണ മീട്ടി </p><p>കൃഷ്ണഗീതത്തിൻ മുരളികയൂതിയെൻ</p><p>സിരകളിലൂടൊഴുകി ഉന്മാദമായ്</p><p>നിറയുന്നുമോമനെ സദാ</p><p><br /></p><p>പ്രണയ സൂര്യൻ - 13</p><p><br /></p><p>കനകാംഗുലികൾ നീട്ടി ഉഷസ്സ്</p><p>മൃദുവായി തൊട്ടുണർത്തിയപ്പോൾ</p><p>ഉള്ളിൽ കാണാനാഗ്രഹിച്ചു കൈവന്ന</p><p>ഒരു കനകക്കിനാവിൻ്റെ നോവ് നീറിപ്പടർന്നു</p><p>എങ്ങുനിന്നോ വന്ന് എവിടേക്കെന്നില്ലാതെ</p><p>പോവുന്ന മഴമേഘത്തിൽ</p><p>മറഞ്ഞിരുന്ന് നീയെൻ്റെ</p><p>അരികിലണഞ്ഞത് എന്തിനായിരുന്നു</p><p>തലയ്ക്കു മുകളിൽ ജ്വലിക്കുന്ന</p><p>ഗ്രീഷ്മ ഋതുവിൻ്റെ </p><p>ഉഗ്രതാപങ്ങളിൽ വെന്തുലഞ്ഞ</p><p>മനസ്സിന് ഒരു പൊൻ കുടം</p><p>നിറയെ കുളിർനീരുമായി</p><p>നീയെത്തിയില്ലേ</p><p>ഞാനോ ഗോപികയായി</p><p>മുളന്തണ്ടിലൊഴുകുന്ന</p><p>രാഗസുധയുടെ മർമ്മരങ്ങൾ</p><p>എൻ്റെ കാൽച്ചിലമ്പൊലികളിലുണർന്നു</p><p>ശ്രവണപുടങ്ങൾ ആ മധുര</p><p>നിസ്വനത്തെ തിരഞ്ഞലഞ്ഞു</p><p>ഒരു ചിത്രശലഭമായി</p><p>മന്ദമാരുതനിൽ കുണുങ്ങി നിൽക്കുന്ന</p><p>പനിനീർ പൂവിലെ മധുനുകർന്നു</p><p>സൗന്ദര്യത്തിൻ്റെ സപ്തഭാവങ്ങളുമായി ഒഴുകിയ</p><p>സ്വപ്നത്തിൻ്റെ ചാരുത</p><p>ഞാനാവോളം നുകർന്നു</p><p>രുചി ഭേദങ്ങളിലെ നനവ്</p><p>തിരിച്ചറിഞ്ഞു</p><p>ശോണിമയിലലിഞ്ഞ </p><p>സാന്ധ്യരാഗം ഒരു</p><p>വിരഹപല്ലവി മൂളിയടുത്തു</p><p>അപ്പോഴും ആ സ്വപ്നത്തിൻ്റെ</p><p>ലഹരിയിലായിരുന്നു നീയും ഞാനും ...!</p><p><br /></p><p><br /></p><p>പ്രണയ സൂര്യൻ - 14</p><p><br /></p><p>വെയിൽ കാർന്നുതിന്നുന്ന</p><p>എൻ്റെ പകലുകളെ</p><p>സ്വർണ്ണ വെയിലാക്കി</p><p>മാറ്റിയ പ്രണയ സൂര്യൻ...</p><p>വിഷാദത്തിൻ്റെ വന നീലിമയിലേക്ക്</p><p>ഒരു കുടന്ന വെളിച്ചം വിതറി</p><p>നിൻ്റെ സാന്നിധ്യമറിയിച്ചു</p><p>നിൻ്റെ അന്വേഷണങ്ങൾ</p><p>ചിന്തകൾ എൻ്റേയും</p><p>സിരകളെ പ്രകമ്പനം കൊള്ളിച്ചു</p><p>മഴവില്ലിൻ്റെ സപ്തവർണ്ണങ്ങളായി</p><p>ഒളി പകർന്നു</p><p>മയിൽപ്പീലിക്കണ്ണുകൾക്ക്</p><p>പഞ്ചവർണ്ണമാണത്രെ</p><p>അവ പഞ്ചഭൂതങ്ങളെ</p><p>പ്രതിനിധാനം ചെയ്യുന്നു</p><p>കാണുമ്പോൾ കേവലം</p><p>കാൽപ്പനികത മാത്രം</p><p>എന്നാൽ അതിന്നുമപ്പുറം</p><p>ആ അർത്ഥം സഞ്ചരിക്കുന്നു</p><p>അത് പോലെ</p><p>നമ്മുടെ പ്രണയവും</p><p>ആത്മീയ ദീപ്തി കൈവരിക്കുന്നു</p><p>ആകാശത്തിൻ്റെ അടരുകൾ പോലെ</p><p>പ്രണയത്തിൻ്റെ പാളികൾക്ക്</p><p>ഉയരമേറെ</p><p>അത് മണ്ണിന്നടിയിലും</p><p>ജന്മാന്തരങ്ങളായി പടർന്ന് കിടക്കുന്നു</p><p>ഹേ, സഖേ ഞാനെങ്ങിനെയാണ്</p><p>നിനക്ക് നന്ദിയറിയിക്കേണ്ടത് </p><p>അല്ലെങ്കിൽ നന്ദിയെന്തിന്</p><p>രണ്ടു പുഴകളും</p><p>കടലിൽ ലയിക്കുമ്പോൾ ...!</p>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0tag:blogger.com,1999:blog-3498061190113704399.post-8435665869911194792021-10-04T10:09:00.003-07:002021-10-04T10:09:27.667-07:00മനസ്സ്<p> മനസ്സ്</p><div dir="auto"><br /></div><div dir="auto">മനസ്സൊരു പൂങ്കാവനത്തിൽ</div><div dir="auto">നിന്നുമരക്കില്ലമാകുന്നതെത്ര വേഗം</div><div dir="auto">ശാന്തമായൊഴുകും പുഴയിൽ</div><div dir="auto">നിന്നു വിക്ഷുബ്ധമാം കടലാകുന്നതും</div><div dir="auto">ഹരിതാഭമാം നിബിഢവനത്തിൽ</div><div dir="auto">നിന്നു ചുട്ടുപൊള്ളും മരുഭൂവാകുന്നതും </div><div dir="auto">ഇളം തെന്നലായ് വീശുമ്പോളത്</div><div dir="auto">കൊടുങ്കാറ്റായി മുറുകുന്നതുമെത്ര വേഗം</div><div dir="auto">പിടിതരാതെ വഴുതിമാറി, ഒളിച്ചു</div><div dir="auto">കളിക്കുന്നതത്രെ മനസ്സിൻ വിനോദവും ! </div><div dir="auto"><br style="font-family: sans-serif; font-size: 12.8px;" /></div>ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.com0