ഭീതി തൻ പെരുമ്പാമ്പുകൾ
ചുറ്റി വരിഞ്ഞോരു രാവിൽ
മൃതസഞ്ജീവനിയായണയുന്നിതാരേ
മായ്ക്കാത്ത കാലത്തിൻ കളിയച്ഛനോ
ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെ
കുടിച്ചവശയായൊരീ മകൾക്കിത്തിരി
പ്രാണവായുവിറ്റുവാൻ വന്നതോ താതൻ
ശ്രുതിലയ വിന്യാസങ്ങളില്ലിവിടെ
സ്നേഹക്കൂട്ടിൻ നറും തേനുമില്ല
അവശേഷിപ്പതീ പാഴ് മഞ്ഞേറ്റു
വിറച്ച പാട്ടിന്നപസ്വരങ്ങൾ മാത്രം
ഇരുൾ സർപ്പങ്ങൾ ചീറ്റിനിൽക്കുന്ന
നേരത്തു കേട്ടേൻ ആർദ്രമാമൊരു സ്വരം
പഠിച്ചുവോ മകളെ നീ ജീവിത നിലങ്ങളിൽ
പോരാട്ടത്തിൻ അർത്ഥശാസ്ത്രങ്ങൾ
ഇടറിയോ മറുമൊഴി ചൊല്ലിയോ
കലങ്ങിയോ മിഴിയിണകൾ
വായിക്കാതെപ്പോയോരു
പുസ്തകത്തിൻ താളുകളായിവൾ
മൂകഗംഭീരമാം ഘനനിമിഷങ്ങൾ
മുന്നിലൂടൊരു മിന്നലായ് വീശി
ചേറിക്കൊഴിച്ചു നെല്ലും പതിരും
തമോപൂർണ്ണമീ പാത മാത്രം ബാക്കി
കഴിഞ്ഞു കാലത്തിൻ പാതിയും
കള്ളച്ചൂതുകളെയെറിഞ്ഞു തോൽപ്പിക്കുക
ഭിക്ഷയാണീ ബാക്കിപത്രവും
മകളെ നീയിതു ഊതിത്തെളിച്ചു
മണിവിളക്കാക്കീടേണമെന്ന് ചൊല്ലി
പകലിൻ ശിരോവസ്ത്രമീ പ്രകൃതി
അണിയുന്ന നേരത്തെൻ സ്വപ്ന
രഥ്യ തൻ പടികളിറങ്ങിപ്പോയി
ആകുല മാനസനായച്ഛൻ...!
ചുറ്റി വരിഞ്ഞോരു രാവിൽ
മൃതസഞ്ജീവനിയായണയുന്നിതാരേ
മായ്ക്കാത്ത കാലത്തിൻ കളിയച്ഛനോ
ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെ
കുടിച്ചവശയായൊരീ മകൾക്കിത്തിരി
പ്രാണവായുവിറ്റുവാൻ വന്നതോ താതൻ
ശ്രുതിലയ വിന്യാസങ്ങളില്ലിവിടെ
സ്നേഹക്കൂട്ടിൻ നറും തേനുമില്ല
അവശേഷിപ്പതീ പാഴ് മഞ്ഞേറ്റു
വിറച്ച പാട്ടിന്നപസ്വരങ്ങൾ മാത്രം
ഇരുൾ സർപ്പങ്ങൾ ചീറ്റിനിൽക്കുന്ന
നേരത്തു കേട്ടേൻ ആർദ്രമാമൊരു സ്വരം
പഠിച്ചുവോ മകളെ നീ ജീവിത നിലങ്ങളിൽ
പോരാട്ടത്തിൻ അർത്ഥശാസ്ത്രങ്ങൾ
ഇടറിയോ മറുമൊഴി ചൊല്ലിയോ
കലങ്ങിയോ മിഴിയിണകൾ
വായിക്കാതെപ്പോയോരു
പുസ്തകത്തിൻ താളുകളായിവൾ
മൂകഗംഭീരമാം ഘനനിമിഷങ്ങൾ
മുന്നിലൂടൊരു മിന്നലായ് വീശി
ചേറിക്കൊഴിച്ചു നെല്ലും പതിരും
തമോപൂർണ്ണമീ പാത മാത്രം ബാക്കി
കഴിഞ്ഞു കാലത്തിൻ പാതിയും
കള്ളച്ചൂതുകളെയെറിഞ്ഞു തോൽപ്പിക്കുക
ഭിക്ഷയാണീ ബാക്കിപത്രവും
മകളെ നീയിതു ഊതിത്തെളിച്ചു
മണിവിളക്കാക്കീടേണമെന്ന് ചൊല്ലി
പകലിൻ ശിരോവസ്ത്രമീ പ്രകൃതി
അണിയുന്ന നേരത്തെൻ സ്വപ്ന
രഥ്യ തൻ പടികളിറങ്ങിപ്പോയി
ആകുല മാനസനായച്ഛൻ...!
No comments:
Post a Comment