Wednesday, October 22, 2008

തട്ടകം

ദിശാബോധമില്ലാതോടുന്ന വേരിന്നഗ്രം
മുറുക്കി വലിച്ചുവോ സൂത്രധാരന്‍
തിളച്ചുരുകുന്നോരാ തീയ്യിലേക്കായി
ഹവിസ്സായിയെന്നെ പകരുന്നുവോ
ഉരുകി ഉയര്‍ന്നില്ലേ നഭസ്സിലേക്കായി
നീലജ്വാലയാം തീനാവുകള്‍
പുകമറ ക്കുള്ളിലെ കയ്യിലേക്കായ്
ഒരു തൂലികതുമ്പ് ചേര്‍ത്തുവെച്ചു
വാഴ്വിന്റെ മഷിയില്‍ മുക്കിയോ നീ
ചാലിചെടുതുവോ വര്‍ണ്ണങ്ങളെ
നിറഭേദ ചെപ്പ് ചെരിഞ്ഞു വീണു
ചിതറിയോ വാക്കിന്റെ സ്വത്വ ഭാവം
അന്ധ തമസ്സിന്‍ തിരശീല തൂങ്ങി
ആടി ക്കളിച്ചതില്‍ വേരറ്റ ചിന്തകള്‍
ജനിമൃതി ഗന്ധത്തിന്‍ മച്ചിന്റെ മാറാല
അരികെ വിളിച്ചു ചിലമ്പിച്ച യൊച്ചയില്‍
അരിയ ഭയമായരിച്ചു നടന്നു
അമ്പല മോന്തായ ത്തിലിരുന്നു കുറുകി
നീണ്ടൊരു മൌനത്തില്‍ ഭാഷ യലിഞ്ഞുപോയ്
പരതി നടന്നേന്‍ തട്ടക മറിവാനായ്..............................

3 comments:

നരിക്കുന്നൻ said...

മനോഹരമായ വരികൾ
ഏറെ ഇഷ്ടപ്പെട്ടു.

Unknown said...

നന്നായിരിക്കുന്നു

Jayasree Lakshmy Kumar said...

:)