Saturday, March 5, 2011

ദിവ്യ മുരളിക


മലയാളത്തിൻ ദിവ്യമുരളികയൂതി വന്ന പൂങ്കുയിലേ
നമിക്കുന്നേൻ കാവ്യമാംമഴകിന്നേഴു നിറങ്ങളെ
വാക്കിൻ നക്ഷത്രക്കളമെഴുത്തിന്നൊളി ചിതറിയ
ഭാവഗായകാ പാടുക വീണ്ടുമീ കാവ്യനഭസ്സിൽ
"കരയും ഞാൻ കരയും ഞാൻ കരയും കവികളെ
കഴുവിൽ കയറ്റുമോ ലോകമേ നീ?" എന്നു
ചോദ്യ സായകമെയ്തു ലോകത്തിൻ രസന-
ബന്ധിച്ചു പാടിയൊഴുകിയ പ്രേമഗായകാ
വിരിയില്ലേയിനിയും കവിത തൻ വസന്തങ്ങൾ?
വിപ്ലാവസക്തി തൻ വിഷാദജ്വാലകളിലെരിയും
ജീവിതസത്യത്തിൻ സമരരൂപത്തെയണി നിരത്തി
കൊയ്തെടുത്തു ദുഷ്പ്രഭുത്വത്തിൻ ഹുംങ്കാരങ്ങളെ..............
സ്വരരാഗസുധ തൻ പുല്ലാങ്കുഴലൂതി കിനാവിൻ-
ചിറകുകൾ വിരിച്ചലൗകിക കാന്തി പടർത്തി
കനകച്ചിലങ്കയണിയിച്ചൊരുക്കി മലയാളകവിതയെ!
വിസ്മയ ഭാവപ്രകാശത്തിൻ പരകോടിയിലിന്നും
ജ്വലിക്കുന്നു കവിസാർവ്വഭൗമ തവ നാമാക്ഷരങ്ങൾ............................

1 comment:

ജയിംസ് സണ്ണി പാറ്റൂർ said...

ന്നായിരിക്കുന്നു ചങ്ങമ്പുഴ സ്മരണ.